www.edathirinji.com

Official Website Of Edathirinji - എടതിരിഞ്ഞിയുടെ നാമം ലോകം മുഴുവന്‍ അറിയട്ടെ !!!

Home
സമാജം സ്കൂള്‍
എടതിരിഞ്ഞി ക്ഷേത്രങ്ങള്‍
ശ്രീനാരായണ ഹാള്‍
ചേലൂര്‍ പള്ളി
പടിയൂര്‍ - ചരിത്രം
സര്‍ക്കാര്‍ ഓഫീസുകള്‍
പ്രാദേശിക വാര്‍ത്തകള്‍
Welfare Association - EWA
തെരഞ്ഞെടുപ്പ് - 2010
ജനകീയ ആവശ്യങ്ങള്‍
ജോലി ഒഴിവുകള്‍
ബിസ്സിനസ്സ് ഡയറക്ടറി
കേരള വെബ്‌സൈറ്റുകള്‍
രാഷ്ട്രീയ കക്ഷികള്‍
എടതിരിഞ്ഞി പൂയ്യം 2010
എടതിരിഞ്ഞി പൂയ്യം 2009
പ്രത്യേക ഫോട്ടോകള്‍
പ്രാദേശിക ചിത്രങ്ങള്‍
പ്രാദേശിക ചിത്രങ്ങള്‍ - 2
പ്രാദേശിക ഫോട്ടോകള്‍
ഓണ്‍ലൈന്‍ സംഗീതം
Media Coverage
പിറന്നാള്‍ ആശംസകള്‍
വിവാഹ ആശംസകള്‍
ചരമം
രക്ത ബാങ്ക്
കുട്ടികള്‍ക്ക് മാത്രം
കര്‍ഷകര്‍ക്ക് മാത്രം
നിക്ഷേപ മാര്‍ഗങ്ങള്‍
ആയ്യുര്‍വേദം
മലയാള ചലച്ചിത്രങ്ങള്‍
ഇന്ത്യന്‍ പാചകം
ഓണ്‍ലൈന്‍ സേവനങ്ങള്‍
ഓണ്‍ലൈന്‍ പരാതികള്‍
തൊഴില്‍ സഹായി
തൊഴില്‍ സഹായി - 2
700 തൊഴില്‍ വിലാസങ്ങള്‍
115 തൊഴില്‍ വെബ്‌സൈറ്റുകള
210 തൊഴില്‍ വിലാസങ്ങള്‍
ഓയില്‍ & ഗ്യാസ് തൊഴില്‍
ഓയില്‍ & ഗ്യാസ് കമ്പനികള്
ഗള്‍ഫ് ജോലി സഹായികള്‍
IT - വിദേശജോലി സഹായികള്‍
IT - കമ്പനികള്‍
IT - ജോലി സഹായികള്‍
എടതിരിഞ്ഞി കൂട്ടായ്മ
സൗജന്യ പരസ്യങ്ങള്‍
സൗജന്യമായി ഫോണ്‍ വിളിക്കു
ടി വി - റേഡിയോ ചാനലുകള്‍
ജ്യോതിഷം
വാസ്തു ശാസ്ത്രം
പൊതു ചര്‍ച്ചാ വേദി
Resume Bank
സന്ദര്‍ശകരുടെ അഭിപ്രായങ്ങ
Site Map
About Us
Contact Us

    

എടതിരിഞ്ഞി ഡോട്ട് കോം ഇപ്പോള്‍ ഫേസ് ബുക്കില്‍.........രജിസ്റ്റര്‍ ചെയ്യുവാന്‍ വലതു വശത്തുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക  

Unable To Read In Malayalam ?  Click Here To Download & Install Malayalam Font

 
"പ്രാദേശിക വാര്‍ത്തകള്‍ ഇനി സ്വതന്ത്രമായി ജനങ്ങളിലേക്ക്"



 
This is our OLD WEBSITE, To VISIT Our NEW Website
 
 
 
 
 
എടതിരിഞ്ഞി വെല്‍ഫെയര്‍  അസോസിയേഷന്‍ - EWA യുടെ പ്രഥമ പൊതുയോഗം UAE യില്‍
[04 Deceber 2010 - 07:20 AM]
 
എടതിരിഞ്ഞി വെല്‍ഫെയര്‍  അസോസിയേഷന്‍ - EWA യുടെ പ്രഥമ പൊതുയോഗം 2010 ഡിസംബര്‍ 10 നു 2 PM നു അജ്മാന്‍ തണ്ടൂരി ഹണ്ട് റസ്റ്റോററെന്റ് ഹാളില്‍ (Ajman Tandoori Hut  restaurant Hall ) വച്ചു നടക്കുന്നു. UAE യിലെ  എടതിരിഞ്ഞി സ്വദേശികളായ എല്ലാവരും ഇതൊരു  അറിയിപ്പായി  കരുതി കുടുബസമേതം ഈ യോഗത്തില്‍ പങ്കെടുക്കണം എന്ന് EWA ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു

കാര്‍ഷിക വികസന പദ്ധതികള്‍  കാലതാമസം കൂടാതെ നടപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.
[28 November 2010 - 10:30 AM]
 
പടിയൂര്‍ പഞ്ചായത്തില്‍ കാര്‍ഷിക മേഖലക്ക് അനുയോജ്യമായ വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ പുതിയ ഭരണ സമിതി തയ്യാറാവണം. നമ്മുടെ നാട്ടില്‍ വരുന്ന ഭൂരിപക്ഷം പച്ചക്കറികളും തമിഴ്നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നത്. മാസം തോറും ഉണ്ടാകാറുള്ള ഹര്‍ത്താലുകളും മറ്റു പല സമരങ്ങളും മൂലം കേരളത്തിലോ തമിഴ്നാട്ടിലോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പച്ചക്കറികളുടെ വരവ് കുറയുകയും ഇവിടെ വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യാറുണ്ട്. പ്രശ്നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല, രാസ വളങ്ങളും  മാരകമായ കീടനാശിനികള്‍ തളിച്ച് വരുന്ന പച്ചക്കറികളും മറ്റും അത് ഉപയോഗിക്കുന്നവര്‍ക്ക്   പല രോഗങ്ങള്‍ക്കും കാലക്രമേണ കാരണമായേക്കാം. ഇപ്പോള്‍ തന്നെ  പലതരം  അസുഖങ്ങള്‍ക്ക്  കാരണമാകുന്ന  മാരക  കീടനാശിനികളെ കുറിച്ചുള്ള വാര്‍ത്തകള്‍  ആണ്  ഓരോ ദിവസവും വന്നു കൊണ്ടിരിക്കുന്നത്.   നമ്മുടെ കാലാവസ്ഥയില്‍ വളരുന്ന പച്ചക്കറികളും മറ്റും പഞ്ചായത്തിലെ ഓരോ വീടുകളിലും നട്ടുവളര്‍ത്തുകയാണ് ശാശ്വതമായ പരിഹാരം. ഇന്നു പലര്‍ക്കും താല്പര്യം ഉണ്ടെങ്കിലും അതിനു ആവശ്യമായ വിത്തുകള്‍, കൃഷി രീതികള്‍, നട്ടു വളര്‍ത്തേണ്ട സമയം, രാസവളത്തിനും മാരക  കീടനാശിനികള്‍ക്കും പകരം ജൈവ കൃഷി രീതികള്‍  തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവ് ഇല്ലാത്തതാണ് കാരണം. ഇവിടെ കൃഷി ഭവനും, ഓരോ വാര്‍ഡ്‌ മെമ്പര്‍മാര്‍ക്കും, പ്രാദേശിക സംഘടനകള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും നമ്മുടെ പഞ്ചായത്തില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു പ്രമുഖ സ്ഥാനം വഹിക്കാനാകും. ഇത്തരത്തില്‍ കേരളത്തിലെ പല പഞ്ചായത്തുകളിലും വിവിധ തരം പച്ചക്കറികള്‍ ഗ്രാമങ്ങളില്‍ ഓരോ പുരയിടത്തിലും ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ ഉണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഗ്രാമീണ തലത്തില്‍ തന്നെ വില്‍ക്കാനുള്ള  സംവിധാനങ്ങളും ഉണ്ട്.  അത്തരം പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയിലെ പുരോഗതികളെ കുറിച്ച് പഠിച്ചു മാതൃകയാക്കി നമ്മുടെ പഞ്ചായത്തില്‍ കാര്‍ഷിക വികസന പദ്ധതികള്‍  കാലതാമസം കൂടാതെ നടപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.
 
എടതിരിഞ്ഞി ഡോട്ട് കോം വാര്‍ത്തക്കുള്ള ജനകീയ പ്രതികരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
 
പടിയൂര്‍ ഗ്രാമപഞ്ചായത് കമ്മിറ്റി ശ്രദ്ധിക്കുവാന്‍
[29 November 2010 - 09:00 AM]
 
തൊഴിലുറപ്പ് പദ്ധതി കാന വൃത്തിയാക്കലും പുല്ലു പറിക്കലും അല്ലാതെ  തരിശു  ആയികിടക്കുന്ന  സ്ഥലങ്ങള്‍  കണ്ടെത്തി  അവിടെ  പച്ചകറികള്‍ കൃഷി
ചെയ്യുവാനുള്ള പദ്ധതി ആവിഷ്കരിക്കണം സ്ഥലത്തിന്റെ  ഉടമസ്ഥന്  ഒരു  വിഹിതം  കൊടുതുകൊണ്ടയിരിക്കണം  ഇത്തരം  പദ്ധതികള്‍  നടപ്പിലാക്കേണ്ടത്  ഇതിലൂടെ തൊഴില്‍ നല്‍കുകയും അതിലൂടെ ഈ നാട് നന്നാക്കുകയും ചെയ്യാവുന്നതാണ് ഇതിനെല്ലാം പഞ്ചായത്ത്‌ കമ്മിറ്റി തയ്യാറായാല്‍ ജനം അവരെ പൂവിട്ടു 
പൂജിക്കും. ( പ്രതികരണം  : ശ്രീ. മുതുപറമ്പില്‍   സുബ്രമണ്യന്‍, എടതിരിഞ്ഞി )

ശ്രീദേവി ടീച്ചര്‍ക്ക് വന്‍ സ്വീകരണം നല്‍കി.

[21 November 2010 - 07:05 PM]

 

ദേശീയ അദ്ധ്യാപക അവാര്‍‍ഡ്‌ നേടിയ പി.ശ്രീദേവി ടീച്ചര്‍‍ക്ക്‌ എടതിരിഞ്ഞിയില്‍ സ്വീകരണം നല്‍കി. എച്ച്‌.ഡി.പി. സമാജം ഹാളില്‍ ചേര്‍‍ന്ന സ്വീകരണ സമ്മേളനം നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.വി ദാസന്‍ ഉപഹാര സമര്‍‍പ്പണം നടത്തി. അനിതാ രാധാകൃഷ്ണന്‍, ആലീസ്‌ തോമസ്‌, സി.എം ഉണ്ണികൃഷ്ണന്‍, കെ.സി ബിജു, സുനന്ദ കൃഷ്ണന്‍, വി.വി രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്വീകരണ സമ്മേളനത്തിന്‌ ശേഷം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.  

സ്വീകരണ ചടങ്ങുകളുടെ 50 ല്‍ പരം ചിത്രങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക


നാടിന്‍റെ അഭിമാനമായ ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് നവംബര്‍ 25 നു വന്‍ സ്വീകരണം
[21 November 2010 - 07:05 PM]
 
അവാര്‍ഡുകളെല്ലാം ഒരു വ്യക്തിയിലേക്ക് ഒരേ സമയം ഒഴുകിയെത്തുന്നത് അപൂര്‍വമായ സംഭവമാണ്. ഒരു ബഹുമുഖ പ്രതിഭയ്ക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. അധ്യാപന രംഗത്തും കലാ സാഹിത്യ രംഗങ്ങളിലും തനതായ മികവു പുലര്‍ത്തുവാന്‍ ശ്രീദേവി ടീച്ചര്‍ക്ക് കഴിഞ്ഞു. അതോടൊപ്പം മികച്ച സംഘാടന ശേഷിയും ഹൃദ്യമായ പെരുമാറ്റവും ടീച്ചറെ ഇത്തരം അംഗീകാരങ്ങള്‍ക്ക് അര്‍ഹയാക്കിയ ഘടകങ്ങളാണ്.  ഏറ്റവും നല്ല വിദ്യാരംഗം കല സാഹിത്യ വേദി കണ്‍വീനര്‍, തൃശൂര്‍ ജില്ലാ പി. ടി. എ. അധ്യാപക അവാര്‍ഡ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ഇപ്പോള്‍ ദേശീയ അവാര്‍ഡും ടീച്ചര്‍ക്കുതന്നെ ലഭിച്ചു. അതും കാല വിളംബമില്ലാതെയും തുടര്‍ച്ചയായുമാണ് ടീച്ചറെ തേടിയെത്തിയത്. 
 
ഈ അവാര്‍ഡുകള്‍ നേടുക വഴി ശ്രീദേവി ടീച്ചര്‍ നമ്മുടെ സ്കൂളിനെയും നമ്മുടെ പ്രദേശത്തേയും ദേശീയതലതലത്തോളം ഉയര്‍ത്തിയിരിക്കുന്നു. ഈ അത്യുന്നത ബഹുമതികളുടെ ഉടമയായ ടീച്ചറോട് നമ്മുടെ സ്കൂളിനും പ്രദേശത്തിനും ഉള്ള നന്ദിയും കടപ്പാടും പ്രകടമാക്കുന്നതിനു ടീച്ചര്‍ക്ക് ഹൃദ്യമായ ഒരു സ്വീകരണം ഒരുക്കുകയാണ്. 2010 നവംബര്‍ 25 വ്യാഴാഴ്ച 3 മണിക്ക് എച്. ഡി. പി. സമാജം ശ്രീനാരായണ ഹാളില്‍ ബഹു:  അഡ്വക്കേറ്റ്. തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ബഹു:  നിയമസഭാ സ്പീക്കര്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്യുന്നു. ബഹു: തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീ. കെ. വി. ദാസന്‍ ഉപഹാര സമര്‍പ്പണം നടത്തുന്നു. 
 
ടീച്ചര്‍ക്ക് സ്വീകരണം നല്‍കുന്നതിനുള്ള കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍  സി. യു. മേഴ്സി ( ഹെഡ്മിസ്‌ട്രസ്, എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ ) ചെയര്‍പേഴ്സണ്‍ അജിത പീതാംബരന്‍ ( പ്രസിഡണ്ട്‌, പടിയൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവരും സംഘാടക സമിതി ചെയര്‍മാന്‍ കെ. കെ. ഭരതന്‍, കണ്‍വീനര്‍ എം. ഡി. സുരേഷ് എന്നിവരുമാണ്.  ശ്രീദേവി ടീച്ചറെ ആനയിച്ചുകൊണ്ടുള്ളഘോഷയാത്ര 2 P M നു പടിയൂര്‍ പഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിക്കുന്നു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് സ്വീകരണം
[17 November 2010 - 11:00 AM]

ദേശീയ അധ്യാപക അവാര്‍ഡ് നേടിയ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ അധ്യാപിക ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് അര്‍ഹിക്കുന്ന രീതിയിലുള്ള സ്വീകരണം നല്‍കുന്നതിനു സ്റ്റാഫ്‌, പി. ടി. എ, മാനേജ്‌മന്റ്‌, വിദ്യാര്‍ത്ഥി - പൂര്‍വവിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി രൂപവല്‍ക്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. നമ്മുടെ നാടിന്‍റെ പ്രശസ്തി അത്യുന്നതങ്ങളിലെത്തിച്ച ടീച്ചര്‍ക്ക് സ്വീകരണം നല്‍കുന്നതിനുള്ള കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ സി. യു. മേഴ്സി ( ഹെഡ്മിസ്‌ട്രസ്, എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ ) ചെയര്‍പേഴ്സണ്‍ അജിത പീതാംബരന്‍ ( പ്രസിഡണ്ട്‌, പടിയൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവരും രക്ഷാധികാരികളായി പി സി ചാക്കോ (എം പി ), തോമസ്‌ ഉണ്ണിയാടന്‍ (എം എല്‍ എ ), അനിത രാധാകൃഷ്ണന്‍ (ജില്ല പഞ്ചായത്ത് മെമ്പര്‍), ആലീസ് തോമാസ് (ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌), വി വി രാജന്‍ മാസ്റ്റര്‍ (മാനേജര്‍, എച്ച് ഡി പി സമാജം ) എന്നിവരുമാണ്.

പടിയൂര്‍  ഗ്രാമ  പഞ്ചായത്ത്  പുതിയ ഭരണ സമിതി 
[08 November 2010 - 04:30 PM]
പ്രസിഡന്റ് : അജിത പീതാംബരന്‍
വൈസ് പ്രസിഡന്റ് : കെ സി ബിജു

എല്ലാ ഭരണ സമിതി അംഗങ്ങളുടെ പേരും അവര്‍ക്ക് കിട്ടിയ വോട്ടും, അതിന്‍റെ ശതമാനവും വിശദമായി കൊടുത്തിട്ടുണ്ട്‌  ഇവിടെ ക്ലിക്ക് ചെയ്യുക. 


ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു.
[08 November 2010 - 04:20 PM]

ബൈക്കും എതിരെ വന്ന ആംബുലന്‍സും കൂട്ടിമുട്ടി രണ്ട്‌ പേര്‍ മരിച്ചു. എടതിരിഞ്ഞി കോറാത്ത് അമ്പലത്തിനടുത്തു താമസിക്കുന്ന നെല്ലകത്ത്‌ ശശിധരന്‍ മകന്‍ സജീഷ്‌(24), ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ സമീപം താമസിക്കുന്ന പാക്കിനികുളത്തില്‍ സീതിയുടെ മകന്‍ മുഹമ്മദ്‌ ഷാഫിന്‍(25) എന്നിവരാണ്‌ മരിച്ചത്‌. കാളമുറിയില്‍ വെച്ചായിരുന്നു അപകടം. ടെമ്പോ ട്രാവല്ലറിനെ മറി കടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ആംബുലന്‍സില്‍ ബൈക്ക്‌ ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ രണ്ട്‌ പേരും ഓടുന്ന ടെമ്പോ ട്രാവല്ലറിന്റെ അടിയില്‍ വീഴുകയുമായിരുന്നു. രണ്ട്‌ പേരും അപകട സ്ഥലത്ത്‌ വെച്ച്‌ തന്നെ മരിച്ചു. ഞായറാഴ്ച രാത്രി ഏഴരക്കാണ് അപകടം നടന്നത്. രണ്ടു പേരും ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകര്‍ ആണ്. എടമുട്ടത്തുള്ള സുഹൃത്തിന്റെ കല്യാണത്തിന് പോയി മടങ്ങുകയായിരുന്നു ഇരുവരും

Invest In Share Market
"Open A Trading & Demat Account With Us"
Real Securities & Financial Services
[ India Infoline Ltd ], 1st Floor, Abhiman Tower, Chandakkunnu,Irinjalakuda, Phone : 0480-2833552/2833553
[ A Complete Solution Provider For Equity & Related Investment Schemes]

ശ്രീനാരായണ ഹാളിന്‌ നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമണം - ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു.
[05 November 2010 - 04:30 PM]

എടതിരിഞ്ഞി ശ്രീനാരായണ ഹാളിന്‌ നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ ഹാളിന്റെ മുന്‍ വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍‍ന്നു. ഇന്നലെ രാത്രി 11.30ഓടെ യായിരുന്നു സംഭവം. ഹാളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷമായിരുന്നു ആക്രമണം. ആക്രമണ ശബ്ദം കേട്ട്‌ പരിസരവാസികള്‍ എത്തിയപ്പോള്‍ ഒരാള്‍ ഓടി മറയുന്നതായി കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. അടുത്ത കാലത്തായി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ്‌ ഇതെന്ന്‌ നാട്ടുകാര്‍ പറയുന്നു. സമാജത്തിന്റെ പ്രവേശന കവാടം നശിപ്പിക്കാന്‍ മുമ്പ് ശ്രമം നടന്നിരുന്നു. കാട്ടൂര്‍ എസ്‌.ഐ സോണി മത്തായിയുടെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആധുനിക രീതിയില്‍ പണി കഴിപ്പിച്ച ഈ ഹാള്‍ ഇക്കഴിഞ്ഞ ജനുവരി 24 നു മന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ ആണ് ഉത്ഘാടനം നിര്‍വഹിച്ചത്.

അണക്കത്തിപറമ്പില്‍  ഇണ്ണീരി മകന്‍ ഗംഗാധരന്‍ നിര്യാതനായി
[30 October 2010 - 07:45 PM]
 
എടതിരിഞ്ഞി :    അണക്കത്തിപറമ്പില്‍  ഇണ്ണീരി മകന്‍ ഗംഗാധരന്‍ (72 വയസ്സ്)  നിര്യാതനായി. ഭാര്യ ശോഭ, മക്കള്‍: ഷിബു (ദുബായ്), ഷമ്മി (ദുബായ്), ഷെറിന്‍. മരുമക്കള്‍ : ഷൈനി, നിജ.
 
 

പടിയൂര്‍ - പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം
 
ഗ്രാമ പഞ്ചായത്ത് കക്ഷി നില ( ആകെ 14 ) : എല്‍ ഡി എഫ് : 7, എല്‍ ഡി എഫ് സ്വതന്ത്രര്‍ : 3, യു ഡി എഫ് : 4.
ബ്ലോക്ക്‌ പഞ്ചായത്ത് പടിയൂര്‍ ഡിവിഷന്‍  (കോണ്‍ഗ്രസ്)
ബ്ലോക്ക്‌ പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷന്‍ (സി.പി.ഐ)
ജില്ല പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന്‍ (സി.പി.ഐ)
 
ഗ്രാമ പഞ്ചായത്തിലെ വിജയികള്‍ക്ക് ലഭിച്ച ഭൂരിപക്ഷം, വാര്‍ഡില്‍ മൊത്തം വോട്ട് ചെയ്തതിന്‍റെ എത്ര ശതമാനം ആണ് ലഭിച്ചത് തുടങ്ങിയ വിവരങ്ങള്‍ [ സ്ഥാനാര്‍ഥികള്‍ക്ക്  മൊത്തം വോട്ട് ചെയ്തതിന്‍റെ 50  ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു]
 
പടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട്, ജയിച്ച സ്ഥാനാര്‍ഥിയുടെ  ഭൂരിപക്ഷം, മൊത്തം വോട്ടിന്‍റെ എത്ര ശതമാനം ആണ് വിജയിച്ചവര്‍ക്ക് ലഭിച്ചത് തുടങ്ങിയ വിശദ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി - പടിയൂര്‍ പഞ്ചായത്ത് [ ജയപരാജയങ്ങളും ജനകീയ ആവശ്യങ്ങളും.]
[26 October 2010 - 07:45 PM]
 
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മണി മുതല്‍ വോട്ടു എണ്ണി തുടങ്ങും. ഈ  തെരഞ്ഞെടുപ്പില്‍  ആര്  ജയിച്ചാലും സാധാരണ ജനം ഉറ്റു നോക്കുന്നത് അടുത്ത 5 വര്‍ഷം എന്തൊക്കെ  വികസന  പ്രവര്‍ത്തനങ്ങള്‍  നമ്മുടെ  പഞ്ചായത്തില്‍  നടക്കും  എന്നാണ്. പടിയൂര്‍  പഞ്ചായത്തിലെ ഓരോ വാര്‍ഡിലും എന്തൊക്കെ കാര്യങ്ങള്‍ ആണ് ഇനി നടക്കുക എന്നതിനാണ് ഇനി പ്രസക്തി.  വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ കൂടാതെ കേരളത്തിലെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അല്ലെങ്കില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള പഞ്ചായത്തുകളെ മാതൃകയാക്കി നമ്മുടെ പഞ്ചായത്തിലും വ്യവസായ സംരംഭങ്ങള്‍ തുടങ്ങണം. ഒരു നല്ല വ്യവസായ സ്ഥാപനം നാട്ടില്‍ വന്നാല്‍ അനുബന്ധമായി ഒട്ടനവധി സംരംഭങ്ങള്‍ അല്ലെങ്കില്‍ പുതിയ സംരംഭങ്ങള്‍ വരാന്‍ ഉള്ള സാധ്യതകള്‍ ഉണ്ട്.
 
കൂടാതെ പടിയൂര്‍ പഞ്ചായത്തില്‍ നിന്ന് ഒട്ടനവധി ആളുകള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഈ പ്രവാസി മലയാളികളുടെ സഹകരണത്തോടെ NRI വ്യവസായ സംരംഭങ്ങള്‍ നാട്ടില്‍ തുടങ്ങാന്‍ സാധിക്കണം. പടിയൂര്‍ പഞ്ചായത്തില്‍ ആര് ജയിച്ചാലും തോറ്റാലും അടുത്ത 20 വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നമ്മുടെ പഞ്ചായത്തിനു മുന്നേറാന്‍ സാധിക്കൂ. അതില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ ഉത്തരവാദിത്വം ഉണ്ട്.
 
ഓരോ വാര്‍ഡിലും ഉള്ള ആവശ്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക്‌  ആവശ്യപ്പെടാന്‍  ഒരു പൊതുവേദി എടതിരിഞ്ഞി ഡോട്ട് കോം ഒരുക്കുന്നു. ഓരോ വാര്‍ഡിലെയും ജനകീയ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക്‌ തുറന്നു എഴുതാന്‍ ഒരു പൊതുവേദി. കൂടാതെ  നവംബര്‍ 1 , 2010 മുതല്‍ പടിയൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡിലും നമ്മള്‍ തെരഞ്ഞെടുത്ത എല്ലാ ജനപ്രതിനിധികളും  ഏതൊക്കെ ആവശ്യങ്ങള്‍ക്ക് ഫണ്ട്‌ ഉപയോഗിച്ചിട്ടുണ്ടെന്നു ഈ വെബ്‌ പേജില്‍ വിശദമായി കൊടുക്കുന്നതായിരിക്കും. "ജനകീയ ആവശ്യങ്ങള്‍" എന്ന പേജിലേക്ക് പോകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

രണ്ടു മാസം നാട്ടില്‍നിന്നാല്‍ പ്രവാസികള്‍ക്ക്‌ നികുതി - ആശങ്ക പടരുന്നു.
[16 October 2010 - 09:20 PM]

ഓഗസ്‌റ്റ് 31ന്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ ഡയറക്‌ട് ടാക്‌സ് കോഡ്‌ പ്രകാരം ഇന്ത്യയില്‍ 'പ്രവാസി' എന്നതിന്റെ നിര്‍വചനംതന്നെ മാറുകയാണ്‌. വര്‍ഷം 59 ദിവസത്തിലധികം നാട്ടില്‍ തങ്ങുന്നവരെല്ലാം പുതിയ നിയമപ്രകാരം പ്രവാസിയല്ലാതായി മാറും. പലവട്ടമായി 59 ദിവസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍പോലും വരുമാനത്തിനും സ്വത്തിനും നാട്ടില്‍ നികുതി നല്‍കാന്‍ നിര്‍ബന്ധിതരാകും.
 
രണ്ടുവര്‍ഷത്തിലൊരിക്കല്‍ രണ്ടുമാസത്തെ അവധിക്കു പോകുന്ന ചെറുകിട തൊഴിലാളികള്‍ മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നാട്ടില്‍ തങ്ങേണ്ടിവരുന്ന ഗള്‍ഫിലെ ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പുതിയ നിയമം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന ആശങ്ക ഗള്‍ഫില്‍ ശക്‌തമാവുകയാണ്‌. ഡി.ടി.എ.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഉടമ്പടി പ്രകാരം വരുമാനമുണ്ടാക്കുന്ന രാജ്യത്തു നികുതി നല്‍കുന്നവര്‍ ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ല. ഈ പരിരക്ഷ പക്ഷേ, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക്‌ ലഭിക്കില്ല. യു.എ.ഇ, ഖത്തര്‍, കുവൈറ്റ്‌, ഒമാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇരട്ട നികുതി ഒഴിവാക്കല്‍ ഉടമ്പടിയില്‍ ഒപ്പിട്ടിരിക്കുന്നതിനാല്‍ ഇവിടങ്ങളിലെ പ്രവാസികള്‍ക്ക്‌ നികുതി ഒഴിവാക്കാന്‍ സാധിക്കും.
 
പ്രവാസി എന്ന നിര്‍വചനം മാറുന്നതോടെ വരുമാനത്തിനു മാത്രമല്ല 10 ലക്ഷം രൂപയ്‌ക്കുമേലുള്ള മുഴുവന്‍ സ്വത്തിനും ഇന്ത്യയില്‍ നികുതി നല്‍കേണ്ടിവരും. ഗള്‍ഫിലെ ബാങ്ക്‌ നിക്ഷേപം ബോണ്ട്‌, ഷെയറുകള്‍ എന്നിവയിലെ നിക്ഷേപം എന്നിവയെല്ലാം ഇതിനായി കണക്കാക്കും. നാട്ടിലെ സാധാരണക്കാരുടെ വരുമാന നികുതി അടവ്‌ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടു വന്ന പുതിയ ഡയറക്‌ട് ടാക്‌സ് കോഡ്‌ ഗള്‍ഫിലെ സാധാരണക്കാര്‍ക്കുപോലും ഭാരം ചുമത്തുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. യു.എ.ഇ, ഖത്തര്‍, കുവൈറ്റ്‌, ഒമാന്‍ എന്നിവിടങ്ങളിലെ പ്രവാസികള്‍ക്ക്‌ ഇരട്ട നികുതിയില്‍നിന്നു പരിരക്ഷ നല്‍കുന്ന ഉടമ്പടിയില്‍ ഏതു സമയത്തും ഭേദഗതി വരുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ പ്രവാസികള്‍ക്കും ഭാവിയില്‍ നികുതിഭാരം ചുമത്താന്‍ സാധ്യതയുണ്ടെന്ന്‌ സാമ്പത്തിക വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

എടതിരിഞ്ഞി ഡോട്ട് കോം - തെരഞ്ഞെടുപ്പ് 2010  (വീഡിയോ)
[16 October 2010 - 03:30 PM]
 
2010 ലെ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കള്‍ വിലയിരുത്തുന്നു. ജയിച്ചു വന്നാല്‍ അടുത്ത 5 വര്‍ഷം എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാം.  ഈ തെരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫ്, യു. ഡി. എഫ്, ബി. ജെ. പി പഞ്ചായത്ത് തല നേതാക്കള്‍ക്ക് 20 മിനിട്ട് സമയം വീഡിയോ ആയി എടതിരിഞ്ഞി ഡോട്ട് കോം അനുവദിച്ചിട്ടുണ്ട്. നേതാക്കളുടെ വീഡിയോ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

പടിയൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന  സ്ഥാനാര്‍ത്ഥികള്‍
[07 October 2010 - 08:00 PM]

വാര്‍ഡ്‌ 1 .
വി.ആര്‍.രമേശ്‌ (സി.പി.ഐ) , എ. യു വേണുഗോപാല്‍ (കോണ്‍ഗ്രസ്), ഗംഗാധരന്‍(ബി.ജെ.പി)

വാര്‍ഡ്‌ 2 . എടതിരിഞ്ഞി -
ചെമ്പോട്ടി ദേവസ്സി (കോണ്‍ഗ്രസ്), രാകേഷ് കെ.എം.(സ്വതന്ത്രന്‍), ഒ.കെ.രാമകൃഷ്ണന്‍ (സി.പി.ഐ), ശിവകുമാര്‍ പി. എസ്ശിവകുമാര്‍ (സ്വതന്ത്രന്‍)

വാര്‍ഡ്‌ 3 . പോത്താനി (വനിതാസംവരണം)  -
എലിസബത്ത് (കോണ്‍ഗ്രസ്), ബേബി ലോഹിതാക്ഷന്‍ (സി.പി.ഐ), സുനിത (ബി.ജെ.പി), ഗ്രേസി (സ്വതന്ത്ര)

വാര്‍ഡ്‌ 4 . പോത്താനി ഈസ്റ്റ് (പട്ടികജാതി വനിതാ സംവരണം) -  
ലതിക മണി (സി.പി.ഐ) , സുനന്ദ ശേഖരന്‍ (കോണ്‍ഗ്രസ്) .

വാര്‍ഡ്‌ 5 . ശിവകുമാരെശ്വരം ഈസ്റ്റ് (വനിതാസംവരണം) -  
ശശികല ശോഭന്‍ദാസ് (സ്വതന്ത്ര), സരിത മോഹനന്‍ (ബി.ജെ.പി) സുകുമാരി മോഹന്‍ദാസ്‌(കോണ്‍ഗ്രസ്) .

വാര്‍ഡ്‌ 6 . കോടംകുളം -
ഗിരീഷ്‌ കുമാര്‍ (ബി.ജെ.പി), ഇ.ഒ.ജോര്‍ജ് (കോണ്‍ഗ്രസ്), ടി.എന്‍.സുരേന്ദ്രന്‍ (സി.പി.ഐ).

വാര്‍ഡ്‌ 7 . പടിയൂര്‍ -  
കെ.കെ.പ്രഭാകരന്‍ (കോണ്‍ഗ്രസ് ), പി.ആര്‍.സദാനന്ദന്‍ (സി.പി.എം),  രജനീഷ് പി.ആര്‍ (സ്വതന്ത്രന്‍), രഞ്ജിത്ത് കുമാര്‍ (ബി.ജെ.പി)
 
വാര്‍ഡ്‌ 8 . വൈക്കം (വനിതാസംവരണം) -
ജോസഫിന്‍ റോഡ്രിഗസ് (സ്വതന്ത്ര), ഡാര്‍ലി ഡേവിസ് (കോണ്‍ഗ്രസ്) , സ്മിത സി.കെ.(സ്വതന്ത്ര).

വാര്‍ഡ്‌ 9 . വളവനങ്ങാടി (വനിതാ സംവരണം) -
ഓമന ബാബു വി.സി(സ്വതന്ത്ര), തുഷാരബിന്ദു ഷിജിന്‍ (കോണ്‍ഗ്രസ്) , ലത വാസു (സി.പി.എം), സ്റ്റെല്ല (സ്വതന്ത്ര).

വാര്‍ഡ്‌ 10 . മാരംകുളം (വനിതാ സംവരണം) -
മുനീറ മൂസ (സ്വതന്ത്ര), ഹാജിറ റഷീദ് (കോണ്‍ഗ്രസ്) .
 
വാര്‍ഡ്‌ 11 . ചരുംതറ -
ടി.കെ.വിശ്വംഭരന്‍ മാസ്റ്റര്‍ (സി.പി.എം), സുനന്ദ ഉണ്ണികൃഷ്ണന്‍ (കോണ്‍ഗ്രസ്) , ചന്ദ്രന്‍ (ബി.ജെ.പി ), സുനന്ദ (സ്വതന്ത്ര)

വാര്‍ഡ്‌ 12 . ശിവകുമാരെശ്വരം (വനിതാ സംവരണം) - 
അജിത (സ്വതന്ത്ര), അജിത പീതാംബരന്‍ (സ്വതന്ത്ര), പ്രിയ ചന്ദ്രന്‍ (ബി.ജെ.പി), ലീന (കോണ്‍ഗ്രസ്) .

വാര്‍ഡ്‌ 13 . ചെട്ടിയാല്‍ സൌത്ത് -  
കെ.സി.ബിജു (സി.പി.ഐ), എം.വി.ലാലു(കോണ്‍ഗ്രസ്), ജോഷി എം.കെ.(ബി.ജെ.പി).

വാര്‍ഡ്‌ 14 . കാക്കാത്തുരുത്തി -  
എം.കെ.ജോളി( കേരള കോണ്‍ഗ്രസ് മാണി വിഭാഗം), മണികണ്ഠന്‍ കെ.കെ(സ്വതന്ത്രന്‍), മണികണ്ഠന്‍ (സ്വതന്ത്രന്‍), സൂരജ് കെ.എസ്.(സി.പി.എം), സൂരജ് കെ.സി (സ്വതന്ത്രന്‍)

പറക്കും തളികകള്‍ ബ്രിട്ടന്റേയും അമേരിക്കയുടേയും  ആണവായുധം നോട്ടമിടുന്നു
[28 Sept 2010 - 09:00 PM]
ബ്രിട്ടന്റേയും അമേരിക്കയുടേയും ആണവായുധ സംഭരണകേന്ദ്രങ്ങളില്‍ 1948 മുതല്‍ പറക്കുംതളികകളെ കണ്ടുവരുന്നതായി ഒരു കൂട്ടം യുഎസ് വായുസേനാ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കേന്ദ്രങ്ങള്‍ക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന ഇവ, ഒരിക്കല്‍ ബ്രിട്ടണിലെ സഫോകിലുളള നിലയത്തില്‍ ഇറങ്ങി അവിടുത്തെ ആയുധങ്ങള്‍ നിര്‍വീര്യമാക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. മുന്‍ അമേരിക്കന്‍ വൈമാനികനായിരുന്ന ക്യാപ്റ്റന്‍ റോബേട്ട് സലസ് ഈ അന്യഗ്രഹ ജീവികളെ നേരില്‍ കണ്ട വ്യക്തിയാണെന്ന് പറയുന്നു. 1967ല്‍ പടിഞ്ഞാറന്‍ അമേരിക്കയിലെ മൊണ്ടാനയില്‍ സ്ഥിതിചെയ്യുന്ന മാംസ്‌റ്റോം എയര്‍ഫോഴ്‌സ് ബേസില്‍ വച്ചാണ് റോബേട്ട് ആദ്യമായി ഇവയെ കണ്ടത്.  പറക്കുംതളിക, എയര്‍ഫോഴ്‌സ് ബേസിനു നേരെ മുകളില്‍ വായുവില്‍ നിശ്ചലമായി നിന്നയുടന്‍ പത്ത് ആണവമിസൈലുകള്‍ കുറെ നേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. റോബേട്ടിന് അന്ന് ഡ്യൂട്ടിയുണ്ടായിരുന്നു. തങ്ങളുടെ മിസൈലുകളോട് ഇവയ്ക്ക് പ്രത്യേക താല്പര്യമുളളതായി റോബേട്ട് പറയുന്നു. അധികം ആഴ്ചകള്‍ കഴിയുംമുമ്പ് മറ്റൊരു നിലയിത്തിലും ഇതുതന്നെ സംഭവിച്ചു.  പറക്കുംതളികകളെ കണ്ട മറ്റൊരു വ്യക്തിയാണ് കേണല്‍ ചാള്‍സ് ഹാള്‍ട്ട്. 1980ല്‍ റോയല്‍ എയര്‍ഫോഴ്‌സ് നിലയത്തില്‍ എത്തിയ പറക്കുംതളിക അവിടെ പ്രകാശകിരണങ്ങള്‍ ചൊരിഞ്ഞു. ഉടനെ ആണവശേഖര കേന്ദ്രത്തില്‍ അന്യവസ്തു ഇറങ്ങിയതായി മിലിറ്ററി റേഡിയോയില്‍ മുന്നറിയിപ്പും കേട്ടതായി ഹാള്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.  നമ്മുടെ ഗ്രഹം സന്ദര്‍ശിയ്ക്കുന്ന അന്യഗ്രഹവാസികള്‍ക്ക് ആണവായുധങ്ങളുടെ കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്ന് തോന്നുന്നതായി ഹാള്‍ട്ട് പറഞ്ഞു. ഹാള്‍ട്ട് ഉള്‍പ്പെടുന്ന ആറ് യുഎസ് മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പക്കല്‍ പറക്കുംതളികകളെ കണ്ട 120 സൈനിക ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രമുണ്ട്.

കാട്ടൂര്‍ ഡിവിഷന്‍ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി അനിത രാധാകൃഷ്‌ണന്‍
[27 Sept 2010 - 07:45 PM]
തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ കാട്ടൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി അനിത രാധാകൃഷ്‌ണനെ പ്രഖ്യാപിച്ചു. എടതിരിഞ്ഞി കിണറ്റേരപറമ്പില്‍ രാധാകൃഷ്‌ണന്റെ ഭാര്യയാണ്‌ അനിത. എടതിരിഞ്ഞി സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമാണ്‌ അനിത. മഹിളാ സംഘത്തിന്‍റെ എടതിരിഞ്ഞി പഞ്ചായത്ത്‌ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്‌.
 
 

എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായില്‍ രൂപീകരിച്ചു.
[25 Sept 2010 - 12:30 PM]
ദുബായിലെ എടതിരിഞ്ഞി സ്വദേശികള്‍ കരാമയില്‍ കഴിഞ്ഞ ദിവസം ( 24 സെപ്റ്റംബര്‍)  യോഗം ചേര്‍ന്ന് എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ (Edathirinji Welfare Association - EWA ) രൂപവല്‍ക്കരിച്ചതായി ഭാരവാഹികള്‍ എടതിരിഞ്ഞി ഡോട്ട് കോമിനെ അറിയിച്ചു. 

പ്രിയദര്‍ശിനി റോഡിനു ശാപ മോക്ഷം
[25 Sept 2010 - 11:40 AM]
പടിയൂര്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ പ്രിയദര്‍ശിനി റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എം. എല്‍. എ. ശ്രീ. തോമസ്‌ ഉണ്ണിയാടന്‍ ആദ്യം 2 ലക്ഷവും റോഡിന്‍റെ കാന നിര്‍മ്മാണത്തിനായി 2 ലക്ഷവും (മൊത്തം 4 ലക്ഷം) അനുവദിച്ചു. ശ്രീ. പി. സി. ചാക്കോ എം പി യുടെ ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപയും അനുവദിച്ചതായി റോഡ്‌ നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ ശ്രീ. കൊല്ലംപറമ്പില്‍ ശിവരാമന്‍ എടതിരിഞ്ഞി ഡോട്ട് കോമിനെ അറിയിച്ചു.

പടിയൂര്‍ പഞ്ചായത്ത്‌ എല്‍ ഡി എഫ് മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു
[24 Sept 2010 - 11:20 AM]
പടിയൂര്‍ പഞ്ചായത്ത്‌ എല്‍ ഡി എഫ് 501 അംഗ തെരഞ്ഞെടുപ്പു കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുടെ ചെയര്‍മാന്‍ ആയി പി. ജെ. വിശ്വനാഥന്‍, സെക്രട്ടറി ആയി . വി. രാമകൃഷ്ണന്‍, ട്രഷറര്‍ ആയി എ. കെ. അനന്തശയനന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു . പഞ്ചായത്തിലെ മുഴുവന്‍ സ്ഥാനാര്‍ഥി കളെ യും പ്രഖ്യാപിച്ചു. (1) വി.ആര്‍. രമേഷ്, (2) ഒ.കെ. രാമകൃഷ്ണന്‍ (3) ബേബി ലോഹിതാക്ഷന്‍ (4) ലതിക മണി (5) ശശികല ശോഭന്‍ദാസ് (6) ടി.എന്‍. സുരേന്ദ്രന്‍ (7) പി.ആര്‍. സദാനന്ദന്‍ (8) ജോസഫിന്‍ റോഡ്രിക്സ് (9) ലത വാസു (10) മുനീറ മൂസ (11) ടി .കെ. വിശ്വംഭരന്‍ മാസ്റ്റര്‍ (12) അജിത പീതാംബരന്‍ (13) ‍കെ.സി. ബിജു (14) കെ.എസ്. സൂരജ്.

 
-   എടതിരിഞ്ഞിക്ക് അഭിമാനിക്കാവുന്ന നിമിഷം  -
[06 Sept 2010 - 8:30 PM]
മികച്ച അധ്യാപികക്കുള്ള ദേശീയ അവാര്‍ഡ് ശ്രീദേവി ടീച്ചര്‍ക്ക്‌ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ സമ്മാനിച്ചു.
 
അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ്, തൃശൂര്‍ ജില്ലയിലെ മികച്ച അധ്യാപികക്കുള്ള പി ടി എ പുരസ്ക്കാരം എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്.
 
 

പാപ്പാത്തുമുറി റോഡ്‌ പൂര്‍ണ്ണമായി ടാര്‍ ചെയ്യാന്‍ തീരുമാനം.
[06 Sept 2010 - 9:30 PM]
പാപ്പാത്തുമുറി റോഡ്‌ ടാര്‍ ചെയ്യുന്നതിനും നിലവില്‍ ടാര്‍ ചെയ്ത ഭാഗങ്ങള്‍  റീ ടാറിംഗ് നടത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച Flood Relief Fund ആയ 5 ലക്ഷം രൂപ വിനിയോഗിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പാപ്പാത്തുമുറി ശ്രീ പടിഞ്ഞാറേക്കര മോഹനന്‍ അവര്‍കളുടെ വസതിയില്‍ സെപ്റ്റംബര്‍ 6 നു രാവിലെ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. പി. മണിയുടെ അധ്യക്ഷതയില്‍ നാട്ടുകാരുടെ യോഗം ചേര്‍ന്ന്  റോഡ്‌ നിര്‍മ്മാണത്തിനായി ഗുണഭോക്തൃ കമ്മറ്റി രൂപവല്‍ക്കരിച്ചു.  കണ്‍വീനര്‍ ആയി ശ്രീ. ഐക്കര ജോസിനെയും ചെയര്‍മാന്‍ ആയി ശ്രീ. പി. രാജഗോപാലിനെയും തെരഞ്ഞെടുത്തു. അന്നേ ദിവസം തന്നെ പടിയൂര്‍ പഞ്ചായത്തിലെ എസ്. എന്‍. വി. റോഡ്‌, അന്നപൂര്‍ണേശ്വരി റോഡ്‌, തറയില്‍ റോഡ്‌ എന്നിവയുടെ നിര്‍മ്മാണത്തിനായി ഗുണഭോക്തൃ കമ്മറ്റി രൂപവല്‍ക്കരിച്ചു.

പടിയൂര്‍ പഞ്ചായത്തിലെ ചിത്രങ്ങള്‍:
[04 Sept 2010 - 3:30 PM]
പടിയൂര്‍ പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങളിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഫോട്ടോ ഗ്യാലറി തയ്യാറായിരിക്കുന്നു. ചിത്രങ്ങള്‍ സംഗീതം അടക്കം കേള്‍ക്കാന്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്പീക്കര്‍ ഓണ്‍ ചെയ്യുക. കൂടുതല്‍ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ വരും നാളുകളില്‍ നല്‍കുന്നതായിരിക്കും. ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഓണക്കളി മത്സരം
[29 Aug 2010 - 7:00 PM]
എടതിരിഞ്ഞി ദിവ്യ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ ആഭിമുഖ്യ ത്തില്‍ എച്ച് ഡി പി സമാജം അംഗണത്തില്‍ ഞായറാഴ്ച  2 മണി മുതല്‍ ഓണക്കളി മത്സരം നടന്നു.  

പഞ്ചായത്ത് തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥി നിര്‍ണ്ണയം ചര്‍ച്ചകള്‍ ‍ തുടങ്ങി.
[28 Aug 2010 - 11:30 AM]
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ കക്ഷികളില്‍ ആരംഭിച്ചു. ഭരിക്കുന്ന കക്ഷികള്‍ ഭരണനേട്ടങ്ങളും പ്രതിപക്ഷം ഭരണകോട്ടങ്ങളും പോരായ്മകളും എടുത്തു പറഞ്ഞുള്ള പ്രചരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. പടിയൂര്‍ പഞ്ചായത്തില്‍ ഇത്തവണ പ്രസിഡണ്ട്‌ സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ എടതിരിഞ്ഞി ഡോട്ട് കോം റിപ്പോര്‍ട്ട്‌ ചെയ്യും.

 
ഇന്റര്‍നെറ്റ്‌ - ഇനി ജിമെയില്‍ വഴി ഫോണും വിളിക്കാം!!!
[26 Aug 2010 - 09:30 PM]
 
ആശയവിനിമയത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ ഗൂഗിള്‍ വരുന്നു. ജിമെയില്‍ വഴി ഫോണ്‍ വിളിക്കാനുള്ള സൗകര്യമാണ്‌ ഗൂഗിള്‍ ഒരുക്കുന്നത്‌. പുതുക്കിയ ജിമെയില്‍ പതിപ്പില്‍ സെല്‍ഫോണിലേക്കും ലാന്‍ഡ്‌ലൈനിലേക്കും വിളിക്കാന്‍ കഴിയുന്ന സാങ്കേതിക സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വെബ്‌ കോളിങ്‌ സേവനങ്ങള്‍ നല്‍കുന്ന സ്‌കൈപ്‌, എടി ആന്‍ഡ്‌ ടി, വെരിസന്‍ കമ്മ്യൂണിക്കേഷന്‍സ്‌ എന്നിവയുമായി മത്സരിക്കുന്നതിനാണ്‌ ഗൂഗിളും രംഗത്തുവന്നിരിക്കുന്നത്‌.

ജിമെയിലില്‍നിന്ന്‌ മൊബൈല്‍ ഫോണിലേക്ക്‌ വിളിക്കാനാവുന്ന സേവനം നിലവില്‍ അമേരിക്കയിലും കാനഡയിലും മാത്രമാണ്‌ നിലവിലുള്ളത്‌. മറ്റു രാജ്യങ്ങളില്‍ ഉടന്‍ തന്നെ ഈ സൗകര്യം ലഭ്യമാക്കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്‌. അതേസമയം, വിവിധ രാജ്യങ്ങളിലെ നിയമപ്രശ്‌നങ്ങള്‍ ജിമെയില്‍ കാളിംഗിനും ഭീഷണിയായേക്കുമെന്നാണ്‌ കരുതുന്നത്‌.

ഗൂഗിളില്‍ നിലവില്‍ കമ്പ്യൂട്ടര്‍ ടു കമ്പ്യൂട്ടര്‍ വോയിസ്‌, വീഡിയോ ചാറ്റ്‌ സേവനം ലഭ്യമാണ്‌. പുതിയ കോളിങ്‌ സേവനം ബുധനാഴ്‌ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി. അമേരിക്കയിലും കാനഡയിലും സേവനം സൗജന്യമായി നല്‍കുമ്പോള്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്‌, ജര്‍മനി, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നേരിയ നിരക്ക്‌ ഈടാക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

ഒരു  വര്‍ഷം  മുമ്പ് വന്ന വാര്‍ത്ത - ആരംഭിക്കാന്‍ സാധിക്കുന്ന വ്യവസായങ്ങളുമായി പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ സജീവമായി രംഗത്ത്‌
[21 Aug 2010 - 09:20 PM]
 
തൃശൂര്‍ ജില്ലയിലെ മാളയ്‌ക്കടുത്ത്‌ കുഴൂരില്‍ പത്തുകോടി രൂപ ചെലവില്‍ ബാഗ്‌ നിര്‍മാണ യൂണിറ്റ്‌ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കൊച്ചി ആസ്ഥാനമായുള്ള ഔട്ട്‌ലുക്ക്‌ ഗ്രൂപ്പ്‌. കുഴൂരില്‍ തന്നെ 600 കോടി രൂപ ചെലവില്‍ 250 ഏക്കറില്‍ ഫോര്‍ട്ട്‌നോക്‌സ്‌ വെഞ്ച്വേഴ്‌സിന്റെ ഫുഡ്‌ പ്രോസസിംഗ്‌ പാര്‍ക്കും വരുന്നു! ഇത്‌ വികസന കേരളത്തിന്റെ മാറുന്ന മുഖം. വികസനപദ്ധതികള്‍ നഗരകേന്ദ്രീകൃതമെന്ന ധാരണ തിരുത്തി ഗ്രാമങ്ങളിലെ വ്യവസായ വിപ്ലവത്തിന്‌ തിരികൊളുത്തിയ കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി കൊച്ചിയില്‍ സംഘടിപ്പിച്ച ഫോക്കസ്‌ കേരള ലോക നിക്ഷേപക സംഗമത്തിലാണ്‌ ഈ പദ്ധതികളുടെ ധാരണാപത്രം ഒപ്പിട്ടത്‌.
 
കേരളത്തിന്റെ മാറുന്ന മുഖമാണ്‌ രണ്ട്‌ ദിവസം നീണ്ട ഫോക്കസ്‌ കേരളയില്‍ അനാവരണം ചെയ്യപ്പെട്ടത്‌. വികസന വിരോധികളെന്നും ചുവപ്പുനാടയുടെ സൃഷ്‌ടാക്കളെന്നും ചിലരാന്‍ മുദ്ര കുത്തപ്പെട്ടിരുന്ന പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ അടക്കമുള്ള ഭരണകര്‍ത്താക്കള്‍ സ്വന്തം പഞ്ചായത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ അക്കമിട്ട്‌ നിരത്തി, ലഭ്യമായ വിഭവസമ്പത്തുകള്‍ വിവരിച്ച്‌ നിക്ഷേപം ആകര്‍ഷിക്കാന്‍ മല്‍സരിക്കുകയായിരുന്നു. നിക്ഷേപം നടത്താന്‍ മുന്നോട്ടുവരുന്നവര്‍ക്ക്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌ത്‌ സര്‍ക്കാര്‍ സംവിധാനങ്ങളും ഫെഡറല്‍ ബാങ്ക്‌, കെ.എഫ്‌.സി, കെ.എസ്‌.ഐ.ഡി.സി തുടങ്ങി ധനകാര്യ സ്ഥാപനങ്ങളും ഒരു വേദിയില്‍ അണിനിരന്നപ്പോള്‍ നിക്ഷേപകരില്‍ ദര്‍ശിക്കാനായത്‌ പുത്തന്‍ ഊര്‍ജ്ജമായിരുന്നു.
 
``ഇപ്പോഴും പുതിയ നിക്ഷേപ നിര്‍ദേശങ്ങളുമായി നിക്ഷേപകര്‍ ചേംബറിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്‌. ഫോക്കസ്‌ കേരളയില്‍ സംബന്ധിക്കാന്‍ സാധിക്കാതിരുന്ന പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ ചേംബറുമായി ബന്ധപ്പെട്ട്‌ തങ്ങള്‍ക്കനുയോജ്യമായ പദ്ധതികളുടെ നിര്‍ദേശങ്ങള്‍ നല്‍കുകയും നിക്ഷേപകരെ തിരയുകയും ചെയ്‌തുകൊണ്ടേയിരിക്കുന്നു,'' ഫോക്കസ്‌ കേരളയുടെ വിജയം സമ്മാനിച്ച സന്തോഷത്താല്‍ ചേംബര്‍ ചെയര്‍മാന്‍ കെ.എം അബ്‌ദുള്ള പറയുന്നു.

ധാരണാപത്രം ഒപ്പുവെച്ച്‌ പിരിയുന്ന വെറുമൊരു നിക്ഷേപകസംഗമമായി ഫോക്കസ്‌ കേരളയും മാറാതിരിക്കാന്‍ എല്ലാ നടപടികളും ചേംബര്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അബ്‌ദുള്ള വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്‍വെസ്റ്റര്‍ സെല്‍ ചേംബറില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫോക്കസ്‌ കേരളയില്‍ ധാരണാപത്രം ഒപ്പിട്ട പദ്ധതികളും ചര്‍ച്ചയുടെ വിവിധ ഘട്ടത്തിലിരിക്കുന്ന പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ടിയാണ്‌ ഇന്‍വെസ്റ്റര്‍ സെല്‍ രൂപീകരിക്കുന്നത്‌. ഫോക്കസ്‌ കേരളയില്‍ അവതരിപ്പിക്കാത്ത ഏതു പദ്ധതികളുടെയും സാക്ഷാത്‌കാരത്തിനും നിക്ഷേപകര്‍ക്ക്‌ ഈ സെല്ലിന്റെ സഹായം തേടാം. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ സെല്ലിനെ സമീപിക്കാം. വ്യാവസായികാവശ്യത്തിനുള്ള ഭൂമിക്ക്‌ ദൗര്‍ലഭ്യം നേരിടുന്ന കേരളത്തിലെ ഓരോ പഞ്ചായത്തിലുമുള്ള വ്യാവസായികാവശ്യത്തിനുള്ള ഭൂമിയുടെ വിവരങ്ങളടക്കം പദ്ധതിക്കു വേണ്ട എല്ലാ അനുമതികളും ഇന്‍വെസ്റ്റര്‍ സെല്‍ മുന്‍കൈയെടുത്ത്‌ ലഭ്യമാക്കും. ``പദ്ധതി നിര്‍ദേശങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങി ചരമമടയുന്ന നാടാണ്‌ കേരളമെന്ന ചീത്തപ്പേര്‌ മാറ്റിയെടുക്കാനും ഒപ്പം കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിച്ചുവരുന്നവനെ ഓരോ വാതിലും കയറ്റിയിറക്കി കഷ്‌ടപ്പെടുത്തി ഓടിക്കാതിരിക്കാനും വേണ്ട എല്ലാ നടപടികളും ചേംബറിന്റെ ഭാഗത്തു നിന്നുണ്ടാകും,'' അബ്‌ദുള്ള വിശദീകരിക്കുന്നു. ഓരോ പഞ്ചായത്തിലെയും ഭൂമി ലഭ്യതയും അവിടെ ആരംഭിക്കാന്‍ സാധിക്കുന്ന വ്യവസായങ്ങളുമായി പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ സജീവമായി രംഗത്ത്‌മരട്‌ ഗ്രാമപഞ്ചായത്തില്‍ മാത്രം വിഭാവനം ചെയ്യുന്നത്‌ 1,000 കോടി രൂപയുടെ പദ്ധതികള്‍  പദ്ധതികളുടെ പുരോഗതി വിലയിരുത്താനും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഇനിയും മുന്നോട്ടുവരുന്നവരെ സഹായിക്കുന്നതിനും വേണ്ടി കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സില്‍ ഇന്‍വെസ്റ്റേഴ്‌സ്‌ സെല്‍ പ്രവര്‍ത്തനം തുടങ്ങുന്നു.
 
പടിയൂര്‍ പഞ്ചായത്തിലും  വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ടതായ നടപടിക്രമങ്ങള്‍ ഉണ്ടാകണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ എല്ലാവരും ഒറ്റക്കെട്ടായി അടുത്ത 20 വര്‍ഷത്തേക്കുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.
 

ബിസിനസ്‌ വാര്‍ത്ത - സ്വര്‍ണ വില വീണ്ടും 14,000 കടന്നു
[20 Aug 2010 - 08:30 PM]
 
ഉത്സവ സീസണും വിവാഹ സീസണും വന്നെത്തിയതോടെ സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടങ്ങി. ആഭ്യന്തര വിപണികളില്‍ ഇന്ന് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 14,040 രൂപയായി. ഗ്രാമിന് 10 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.  അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയര്‍ന്നത്. ജൂണില്‍ 14,120 രൂപ വരെ ഉയര്‍ന്ന വില പിന്നീട് 14,000ത്തിന് താഴേക്ക് പോയി. സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ന്നതും വില ഉയരാന്‍ കാരണമായി. വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ജ്വല്ലറികളില്‍ വില്‍പന ഇടിഞ്ഞിട്ടുണ്ട് എങ്കിലും ഓണം, രക്ഷാബന്ധന്‍ ഗണേശ ചതുര്‍ത്ഥി തുടങ്ങിയ ഉത്സവങ്ങള്‍ വരാനിരിക്കുന്നതും കേരളത്തില്‍ വിവാഹ സീസണ്‍ തുടങ്ങിയതും വില്‍പന കാര്യമായി കുറയ്ക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ദേശീയ വാര്‍ത്ത - 300 ശതമാനം ശമ്പള വര്‍ദ്ധന പോരെന്ന് എം‌പിമാര്‍ !!!
[20 Aug 2010 - 08:30 PM]
 
മുന്നൂറ് ശതമാനം ശമ്പള വര്‍ദ്ധന പോരെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം‌പിമാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലോക്സഭ തടസ്സപ്പെട്ടു. കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകരിച്ച പ്രഖ്യാപിത വര്‍ദ്ധന ‘നാമമാത്രം‘ ആണെന്നും അപമാനിക്കലാണെന്നും സഭയില്‍ പ്രതിഷേധം നടത്തിയ എം‌പിമാര്‍ ആരോപിച്ചു. എം‌പിമാരുടെ ശമ്പളം 16,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്താനാണ് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ ആര്‍ജെഡി, എസ്പി, ജെഡി (യു) എം‌പിമാര്‍ ശക്തമായ പ്രതിഷേധം കാഴ്ച വയ്ക്കുകയായിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും എസ്പി നേതാവ് മുലായം സിംഗ് യാദവിന്റെയും നേതൃത്വത്തിലായിരുന്നു സഭയില്‍ പ്രതിഷേധക്കാര്‍ കത്തിക്കയറിയത്. സര്‍ക്കാര്‍ സെക്രട്ടറിയെക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കാനായിരുന്നു പാര്‍ലമെന്ററി പാനലിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് എം‌പി‌മാരുടെ ശമ്പളം 80,001 രൂപയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നും ലാലു പ്രസാദ് സഭയില്‍ പറഞ്ഞു. ഇപ്പോഴത്തെ വര്‍ദ്ധന തിരിച്ചെടുക്കണം അല്ലെങ്കില്‍ സെക്രട്ടറിമാരുടെ ശമ്പളത്തെക്കാള്‍ കൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം നടത്തിയവര്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്ത് വരെയെത്തി. പ്രതിഷേധക്കാര്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു എങ്കിലും വഴങ്ങിയില്ല. ഇതെ തുടര്‍ന്ന് സഭ നിര്‍ത്തി വയ്ക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

എടതിരിഞ്ഞിയില്‍ ‍ഗുണനിലവാരം കുറഞ്ഞ അരി വില്‍പ്പന - ഓണച്ചന്ത അരിയില്‍ ചെള്ള്
[17 Aug 2010 - 10:30 AM]
 
എടതിരിഞ്ഞി സഹകരണ ബാങ്ക് ഓണച്ചന്തയില്‍ വില്‍പ്പനക്കായി എത്തിച്ച അരിയില്‍ ചെള്ള് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞു. എടതിരിഞ്ഞിയില്‍ വിതരണം ചെയ്യാനായി മൊത്തം 160 ചാക്ക് അരിയാണ് കൊണ്ടുവന്നത്. അരിക്ക് നിറം കുറഞ്ഞതിനെ തുടര്‍ന്ന് അരി തൊട്ടടുത്ത മില്ലില്‍ രഹസ്യമായി പോളിഷ് ചെയ്യുന്നതിന് എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ സ്ഥലത്ത് എത്തി ബഹളം വച്ചു. ചാക്കുകളിലെ അരി പരിശോധിക്കുന്നതിനിടയില്‍ ചില ചാക്കുകളില്‍ ചെള്ളുകള്‍ കാണുകയുണ്ടായി. കൂടുതല്‍ നാട്ടുകാര്‍ എത്തി അരി പോളിഷ് ചെയ്യുന്നത് തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത അരി ഇത്തരത്തില്‍ പോളിഷ് ചെയ്തതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചെള്ള് കണ്ടാ ചാക്കുകളിലെ അരി വിതരണം ചെയ്യുകയില്ലെന്നു സംഘം പ്രസിഡണ്ട്‌ അറിയിച്ചു.

സാധാരണ ജനങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ ആയി പരാതി അയക്കാനുള്ള സംവിധാനം
[16 Aug 2010 - 12:40 PM]
 
നമ്മുടെ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക്‌ മുഖ്യമന്ത്രിക്കും  എല്ലാ വകുപ്പ് മന്ത്രിമാര്‍ക്കും ഓണ്‍ലൈന്‍ ആയി പരാതി അയക്കാനുള്ള സംവിധാനം ഉണ്ട്. ഇതിനു വേണ്ടി എല്ലാ വകുപ്പ് മന്ത്രിമാര്‍ക്കും വെബ്സൈറ്റ് സി - ഡിറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. കൂടുതല്‍ അറിയുന്നതിനും പരാതികള്‍ അയക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
ആരാധനാലയങ്ങള്‍ രാഷ്ട്രീയ യോഗങ്ങള്‍ക്കുള്ള വേദിയല്ല
[16 Aug 2010 - 12:20 PM]
 
ആരാധനാലയങ്ങള്‍ വിശ്വാസികളുടെ അഭയകേന്ദ്രമായാണ് ജനങ്ങള്‍ കാണുന്നത്. ആത്മീയമായ ആനന്ദത്തിനും നിര്‍വൃതിക്കും വേണ്ടിയാണ് വിശ്വാസികള്‍ അവിടെ എത്തുന്നത്. പ്രാര്‍ഥനയ്ക്കായി എത്തുന്നവര്‍ ഭിന്ന ചിന്താഗതിക്കാരാകാം പല രാഷ്ട്രീയ കക്ഷികളില്‍ പെട്ടവര്‍ ആയിരിക്കാം പ്രത്യേകിച്ച് രാഷ്ട്രീയം ഇല്ലാത്തവരും ഉണ്ടാകാം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രചാരണത്തിന്റെ കേന്ദ്രമായോ കരുവായോ ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷണമൊത്ത വര്‍ഗീയതയായി മാത്രമേ കാണാന്‍ കഴിയൂ.
 
ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം ആരാധനാലയങ്ങളില്‍ എല്ലാം തന്നെ വിശ്വാസികള്‍ പോകുന്നത് അത് അവരുടെ ആത്മീയമായ അഭയകേന്ദ്രങ്ങള്‍ ആയതിനാലാണ്. എന്നാല്‍ രൂക്ഷമായ വര്‍ഗീയതയും രാഷ്ട്രീയ ചായവും മനസ്സില്‍ കൊണ്ടുനടക്കുന്ന വിശുദ്ധിയുടെ കുപ്പായമണിഞ്ഞ ചിലര്‍ ഇടയലേഖനം എന്ന പേരില്‍ ആരാധനാലയങ്ങളില്‍ വായിക്കുന്ന രാഷ്ട്രീയ ലേഖനങ്ങള്‍ വിശ്വാസികളില്‍ വര്‍ഗീയമായതും രാഷ്ട്രീയമായതും ആയ ചേരിതിരിവ്‌ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ.
 
ആരാധനാലയങ്ങള്‍ ഒന്നും തന്നെ രാഷ്ട്രീയ പഠന കേന്ദ്രങ്ങള്‍ അല്ല. എന്നാല്‍ തലപ്പത്തുള്ള ചിലരുടെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ആരാധനാലയങ്ങളില്‍ വരുന്നവരെ മാനസികമായും രാഷ്ട്രീയമായും വിഷം കുത്തിവക്കുന്ന ഇത്തരം പ്രവണതകള്‍ ജനങ്ങളില്‍ ചേരി തിരിവുണ്ടാക്കുവാന്‍ മാത്രമേ സഹായിക്കൂ. എല്ലാ മതത്തില്‍പെട്ടവരുടേയും ആരാധനാലയങ്ങള്‍ അവരുടെ വിശ്വാസങ്ങള്‍ക്ക് വേണ്ടി നില കൊള്ളട്ടെ. എല്ലാ വിഭാഗത്തില്‍ പെട്ടവരും അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് വന്നു കൊള്ളട്ടെ എന്നാല്‍ ഒരു ആരാധനാലയവും രാഷ്ട്രീയ യോഗങ്ങള്‍ നടത്താനുള്ള വേദിയാക്കരുത് - അത് നാടിനു നല്ലതല്ല.

എടതിരിഞ്ഞിയിലെ ഓണാഘോഷ പരിപാടികള്‍
[15 Aug 2010 - 02:35PM]
 
അവിട്ടം ദിനത്തില്‍ ആഗസ്റ്റ്‌ 24 നു ചൊവ്വാഴ്ച  എടതിരിഞ്ഞി  മുള്ളന്‍കൊല്ലി നേച്ചര്‍ ക്ലബ്ബ് ഒരുക്കുന്ന ഓണ വിരുന്ന്.
 
രാവിലെ 9 നു പൂക്കള മത്സരം ഉച്ച തിരിഞ്ഞു 2 നു വടംവലി മത്സരം തുടര്‍ന്ന് നിധി കണ്ടെത്തല്‍, തുടര്‍ന്ന് വെള്ളമടി മത്സരം. വൈകിട്ട് 7 നു സമ്മാന ദാനം. [ സ്ഥലം : ശ്രീ ശിവകുമാരേശ്വര റോഡ്‌ കിഴക്ക് വശം. ] മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  ആഗസ്റ്റ്‌ 22 നു വൈകീട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496336184 , 9895075622 , 9539786961 എന്നീ മൊബൈല്‍ നമ്പരുകളില്‍ വിളിക്കുക

സ്വതന്ത്രദിന ആശംസകള്‍
[14 Aug 2010 - 07:45 PM]
 
ആഗസ്റ്റ്‌ 15 നമ്മള്‍ സ്വതന്ത്ര ദിനം ആഘോഷിക്കുന്നു. മതമില്ലാതെ  രാഷ്ട്രീയമില്ലാതെ  ജാതി  മത  വ്യത്യാസമില്ലാതെ  ഇന്ത്യയുടെ  സ്വാതന്ത്രത്തിനു  വേണ്ടി  പോരാടി  ജീവത്യാഗം ചെയ്തു രക്തസാക്ഷിത്തം വരിച്ച  ധീരദേശാഭിമാനികളായ പതിനായിരങ്ങളെ ഓര്‍ക്കാന്‍ ഈ ദിനം ഒരുങ്ങുമ്പോള്‍ അവരുടെ വാക്കുകളും പ്രവര്‍ത്തികളും ധിക്കരിച്ചു സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ആദര്‍ശങ്ങളെ വളച്ചൊടിക്കുകയും അധികാരം പണം ഉണ്ടാക്കാനുള്ള കുറുക്കു വഴിയായി കാണുകയും ചെയ്യുന്ന ചില കപട രാഷ്ട്രീയക്കാരെ തിരിച്ചറിയുവാന്‍  ഈ അവസരം വിനിയോഗിക്കുക.  ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ കുടികൊള്ളുന്നു എന്ന് മഹാത്മാവ് പറഞ്ഞത് എല്ലാ തെരഞ്ഞെടുപ്പു സമയത്തും എല്ലാവരും പറയാറുണ്ട്. അത് പോലെ ഉള്ള ഒരു ഗ്രാമം ആണ് എടതിരിഞ്ഞി. അടിസ്ഥാന സൗകര്യങ്ങള്‍ ആയ റോഡ്‌, കുടിവെള്ളം, തെരുവ് വിളക്ക്, കൃഷി വികസനം, ഗ്രാമീണ വ്യവസായങ്ങള്‍, എല്ലാവര്‍ക്കും തൊഴില്‍, അഴിമതി ഇല്ലാത്ത ഭരണം ഇതെല്ലാം നമ്മള്‍ക്ക് നേടാന്‍ സാധിച്ചിട്ടുണ്ടോ.  ഗ്രാമങ്ങളില്‍ വികസനങ്ങള്‍ നടന്നാലേ യഥാര്‍ത്ഥ സ്വാതന്ത്രമാവുകയുള്ളൂ. എല്ലാവര്‍ക്കും എടതിരിഞ്ഞി ഡോട്ട് കോം ടീമിന്റ്റെ സ്വതന്ത്ര ദിന ആശംസകള്‍.

സി എഫ് എല്‍ ലാംപുകള്‍ ഉടഞ്ഞാല്‍ അപകടകാരി - കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്
[13 Aug 2010 - 09:30 PM]
 
വ്യാപകമായ ഊര്‍ജ്ജ ബോധവത്കരണത്തിണ്റ്റെ ഫലമായി പടിയൂര്‍ പഞ്ചായത്തിലും സി എഫ് എല്‍  ലാമ്പുകള്‍ ഉപയോഗിക്കുന്നത്   വളരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഉപയോഗ ശുന്യമായ സി എഫ് ലാംബ് എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. സി എഫ് എല്‍ ലാംപുകള്‍ ഉപയോഗിക്കുന്നത് കൊണ്ടു വൈദ്യുതി ഉപയോഗം നന്നായി കുറക്കാന്‍ പറ്റും കൂടാതെ നല്ല പ്രകാശവും ഉണ്ട്.  
 
എന്നാല്‍ ഉപയോഗശുന്യമായ സി എഫ്  ലാമ്പില്‍ അടങ്ങിയിട്ടുള്ള മെര്‍ക്കുറി എന്ന രാസവസ്തു ശരിയായ രീതിയില്‍ ശാസ്ത്രീയമായി നശിപ്പിക്കപ്പെട്ടില്ലങ്കില്‍ വളരെ അപകടകാരിയാണെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത് . ഓരോ സി എഫ് എല്‍ ലാംപിലും മെര്‍ക്കുറി കണികകള്‍ രണ്ടു മുതല്‍ അഞ്ചു മില്ലി ഗ്രാം വരെയുണ്ട് . 20000 ലിറ്റര്‍ വെള്ളം വിഷമയമാക്കി മാറ്റാന്‍ ഈ അഞ്ചു ഗ്രാം രസാംശം മതിയാകും. ദ്രാവക രൂപത്തിലുള്ള ലോഹമായ മെര്‍ക്കുറി രക്തത്തില്‍ കലര്‍ന്നാല്‍ മാരകമാണ്. ലാംപ് പൊട്ടാതിരിക്കുന്നിടത്തോളം കാലം പ്രശ്നമൊന്നും ഉണ്ടാകില്ല.
 
മെര്‍ക്കുറിയുടെ അംശങ്ങള്‍ അന്തരീക്ഷത്തില്‍ കലര്‍ന്നാല്‍ വായു, ജലം, മണ്ണ്, സസ്യ ജീവി ജാലങ്ങള്‍ ക്കൊക്കെ വിഷ ബാധയേല്‍ക്കുകയും മെര്‍ക്കുറി കലര്‍ന്ന വെള്ളത്തിലെ മത്സ്യങ്ങള്‍ വേവിച്ചാല്‍ പോലും വിഷാംശം മാറില്ല. നാഡീ വ്യുഹം തളരുകയും വൃക്ക, കരള്‍, തല ചോറ് എന്നിവ തകരാറിലാവുകയും ചെയ്യും
 
നിര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ ഭരണാധികാരികള്‍  ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം നടത്തുന്നതിന്  വേണ്ടത്ര ഗൌരവ നടപടികള്‍ എടുത്തിട്ടില്ല. ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ ജപ്പാനിലെ ഒരു പ്രദേശത്തെ മെര്‍ക്കുറിയാല്‍ മലിനീകരിക്കപ്പെട്ട ഒരു നദിയിലെ മത്സ്യങ്ങള്‍ ഭക്ഷിച്ചതിന്‍റെ ഫലമായി ആയിരത്തിലധികം  ജനങ്ങള്‍  ഞരമ്പ്‌ സംബന്ധമായ കടുത്ത്‌ രോഗങ്ങള്‍ക്ക്‌ വിധേയരായി  എന്നത്‌ മെര്‍ക്കുറിയുടെ ഏറ്റവും മാരകമായ പ്രത്യാഘാതമായി ചരിത്രത്തിന്‍റെ താളുകളില്‍ ഉണ്ട്.

 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു  ഒക്റ്റോബര്‍ അവസാന വാരം
[13 Aug 2010 - 03:00 PM]
 
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനു മറുപടി നല്‍കി. നവംബര്‍ ഒന്നിനു ഭരണ സമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പു നടത്താമെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ഒക്റ്റോബര്‍ അവസാന വാരം തെരഞ്ഞെടുപ്പു നടക്കും. മുന്‍ നിശ്ചയിച്ചതില്‍ നിന്ന് ഒരു മാസം വൈകിയായിരിക്കും തെരഞ്ഞെടുപ്പ്.  കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താമെന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മതം നല്‍കിയിരുന്നു. ഇതില്‍ സര്‍ക്കാരിന്‍റെ അഭിപ്രായം തേടിയാണു കമ്മിഷന്‍ കത്തയച്ചത്.

 
നമ്മുടെ നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ വേണം
[12 Aug 2010 - 08:00 PM]
 
നമ്മുടെ പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ രാഷ്ട്രീയക്കാര്‍ എല്ലാവരും ഒറ്റക്കെട്ടായി അടുത്ത 20 വര്‍ഷത്തേക്കുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. തീര്‍ച്ചയായും വ്യവസായ സംരംഭങ്ങള്‍ നമ്മുടെ നാട്ടില്‍ വരണം, കാര്‍ഷിക മേഖലയില്‍ ആയാലും അല്ലെങ്കില്‍ മറ്റു ചെറുകിട വ്യവസായ മേഖലയില്‍ ആയാലും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതും കൂടുതല്‍ ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിക്കാവുന്ന സംരംഭങ്ങള്‍ പടിയൂര്‍  പഞ്ചായത്തില്‍ ആരംഭിക്കണം. നമ്മുടെ നാട്ടില്‍ നിന്ന് ഒട്ടേറെ ആളുകള്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ട്, അവരെ കൂടി ഉള്‍പ്പെടുത്തി NRI സംരംഭങ്ങള്‍ തുടങ്ങാനുള്ള സാദ്ധ്യതകള്‍ ആരായണം. 3 വര്‍ഷങ്ങള്‍ക്കു മുമ്പ് എടതിരിഞ്ഞി ഡോട്ട് കോം പ്രതിനിധി പടിയൂര്‍ പഞ്ചായത്ത്‌ ഓഫീസില്‍ നടന്ന യോഗത്തില്‍ അന്നത്തെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി മണി ഉള്‍പെടെയുള്ള എല്ലാ പഞ്ചായത്ത് മെമ്പര്‍മാരും ഉണ്ടായിരുന്ന യോഗത്തില്‍ NRI സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ച് സംസാരിച്ചിരുന്നു. അന്നത്തെ യോഗത്തില്‍ പലര്‍ക്കും താല്പര്യം ഉണ്ടായിരുന്നു എങ്കിലും ചില കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.
 
കേരളത്തില്‍  നന്നായി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒട്ടേറെ പഞ്ചായത്തുകള്‍ ഉണ്ട്. അത്തരം  പഞ്ചായത്തുകളെ മാതൃകയാക്കി അവിടെ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍   വിശദമായി പഠിച്ചു  നമ്മുടെ പഞ്ചായത്തിന് അനുയോജ്യമായ എന്തൊക്കെ ഇവിടെ വേണം എന്നും എന്തൊക്കെ ഇവിടെ ആരംഭിക്കാന്‍ പറ്റും എന്നും പ്ലാന്‍ ചെയ്യണം - അത് നടപ്പിലാക്കണം. അല്ലെങ്കില്‍ മറ്റു പഞ്ചായത്തുകളില്‍ നല്ല രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയും നമ്മുടെ നാട്ടില്‍ ഒരു വികസനവും ഇല്ലാതെ മാറുകയും ചെയ്യും. സ്ഥാനമാനങ്ങള്‍ ഒരു വലിയ തലവേദന ആണെന്നും പിന്നെ പാര്‍ടിക്ക് ആരെങ്കിലും വേണ്ടേ എന്ന് പറയുന്നവര്‍ ആകരുത് ഒരു ഭരണാധികാരിയും അത്തരക്കാര്‍ നാടിന്റ്റെ ശാപം ആണ്.

 

ശ്രീദേവി ടീച്ചര്‍ക്ക് മികച്ച അധ്യാപികക്കുള്ള ദേശീയ അവാര്‍ഡ്

[12 Aug 2010 - 08:45 AM]

 

അധ്യാപനരംഗത്ത്‌ വ്യക്തിമുദ്ര പതിച്ച ശ്രീദേവി ടീച്ചര്‍ക്ക് മികച്ച അധ്യാപികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ്, തൃശൂര്‍ ജില്ലയിലെ മികച്ച അധ്യാപികക്കുള്ള പി ടി എ പുരസ്ക്കാരം എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്. എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്.

 

 പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ കണ്‍ വീനര്‍ പഞ്ചായത്ത്‌ എജുക്കെഷന്‍ ഇമ്പ്ലിമെന്റിംഗ് ഓഫീസര്‍ എന്നീ നിലകളിലും ശ്രദ്ധേയമാണ്. അധ്യാപക ദിനമായ സെപ്റ്റംബര്‍ 5 നു വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ പുരസ്ക്കാരം നല്‍കും. 25000 രൂപയുടെ കാഷ് അവാര്‍ഡും വെള്ളിമെഡലും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം

 


വിശുദ്ധ റംസാന്‍ മാസത്തിനു തുടക്കമായി

 

റംസാന്‍ സമാഗതമായതോടെ ഇസ്ലാം മതവിശ്വാസികള്‍ വ്രതശുദ്ധിയുടെ നിറവില്‍. ഇന്നുമുതല്‍ മുപ്പതുദിവസം ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ പൂക്കാലമാണ്. ഇനിയുള്ള ദിനരാത്രങ്ങള്‍ മസ്ജിദുകളും മുസ്ലിം ഭവനങ്ങളും ഭക്തിസാന്ദ്രമാകും. വിശുദ്ധ ഖുറാന്‍ അവതരിച്ച പുണ്യമാസം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നോമ്പുകാലമാണ്. നമസ്‌കാരവും ഉപവാസവും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായി സജീവമാകുന്ന ദിനരാത്രങ്ങളാണ് ഇനി വിശ്വാസികളെ കാത്തിരിക്കുന്നത്.

ഇനിവരുന്ന ഒരു മാസക്കാലം പ്രാര്‍ത്ഥനയും ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും കൊണ്ട്‌ ആത്മശുചീകരണം നടത്തി വിശ്വാസികള്‍ സ്വന്തം പാപങ്ങള്‍ കഴുകിക്കളയും. ഖുര്‍ ആനില്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുള്ള ക്ഷമ പരിശീലിക്കുന്ന കാലം കൂടിയാണിത്‌. ക്ഷമ സത്യവിശ്വാസത്തിന്റെ പകുതിയാണെന്നാണ്‌ നബി വചനം. വ്രതം ക്ഷമയുടെ പകുതിയാണെന്നും പ്രവാചകന്‍ പറഞ്ഞിരിക്കുന്നു.

കഠിനവ്രതമനുഷ്ടിക്കുന്ന വിശ്വാസി എല്ലാവരോടും ക്ഷമയോടെ മാത്രം പെരുമാറുന്നു. എല്ലാവരുടെയും തെറ്റുകള്‍ ക്ഷമിക്കുന്നു. അതിലൂടെ സഹജീവി സ്‌നേഹം വളരുന്നു. പാപമോചനത്തിന്റെ മാസമാണ്‌ റംസാന്‍. പുണ്യമാസത്തില്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും എഴുപതിനായിരം ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്നാണ്‌ വിശ്വാസം. മതങ്ങളുടെ അതിര്‍വരമ്പുകള്‍ സൂക്ഷിക്കാതെ നടത്തുന്ന നോമ്പുതുറ സാഹോദര്യത്തിന്റെ സന്ദേശം പകരുന്നതാണ്‌.


ഷണ്മുഖം കനാല്‍ മാലിന്യ വിമുക്തമാകണം - നാടിന്‍റെ ആവശ്യം

 
1936 കാലഘട്ടത്തില്‍ പ്രധാന മലഞ്ചരക്കുവ്യാപാരകേന്ദ്രമായിരുന്ന ഇരിഞ്ഞാലക്കുടയിലേക്ക് ഷണ്‍മുഖം ചെട്ടിയാര്‍ നിര്‍മ്മിച്ച് 1940-ല്‍ ഉദ്ഘാടനം ചെയ്ത കനാലിന്റെ മൊത്തം 7 കിലോമീറ്റര്‍ നീളത്തില്‍ പകുതിയിലേറെയും  പടിയൂര്‍ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. ഒരു കാലത്ത്‌ നാടിന്റെ വാണിജ്യ വ്യവസായത്തിന്റെ ജീവനാഡിയായിരുന്ന ഷണ്മുഖം കനാലിനു പകരം കേരളത്തിലെ മറ്റെല്ലായിടങ്ങളിലും കാണുന്നതുപോലെ ആഫ്രിക്കന്‍ പായലുകള്‍ നിറഞ്ഞു നില്‍ക്കുന്ന ചപ്പുചവറുകള്‍ കൊണ്ടിടാനുള്ള ഒരു ചെളിക്കുഴിയായി മാറിയിരിക്കുന്നു ഷണ്മുഖം കനാല്‍.  എഴുപതുകളുടെ അവസാനത്തോടെ കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. ഇന്നിപ്പോള്‍ കനാല്‍ മണ്ണിടിഞ്ഞ്‌ നികന്ന നിലയിലാണ്‌. മിക്കവാറും ഭാഗങ്ങള്‍ കാടുപിടിച്ചുകിടക്കുന്നു. വിവിധയിടങ്ങളില്‍ നിന്നെത്തുന്ന ചപ്പുചവറുകള്‍ തള്ളുന്ന ഒരിടമായി ഷണ്മുഖം കനാല്‍ മാറിക്കഴിഞ്ഞിരിക്കുന്നു. കനാലിലെ വെള്ളക്കെട്ടില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതു പതിവാകുന്നു. ദുര്‍ഗന്ധം വമിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്ക്‌ കാരണമാകുന്ന കനാലിനെ ഇന്ന്‌ ജനങ്ങള്‍ ഭീതിയോടെയാണ്‌ കാണുന്നത്‌. 

എല്ലാവിധത്തിലും നാശോന്മുഖമായ ഷണ്മുഖം കനാലിന്‌ അടുത്തിടെയുണ്ടായ ചില തീരുമാനങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നവയാണ്‌. ദേശീയ-ജലപാത പദ്ധതിയുടെ ഭാഗമായി കനോലി കനാലിനെ പദ്ധതിയില്‍ ഉള്‍പെടുത്തിയതോടെ കാനോലി കനാലുമായി ബന്ധപ്പെട്ടു കിടക്കുന്ന ഷണ്മുഖം കനാലിനെ ഫീഡര്‍ കനാലായി അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന്‌ ഷണ്മുഖം കനാലിന്റെ പുനരുദ്ധാരണത്തിനും വികസനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ഇറിഗേഷന്‍ വകുപ്പ്‌ വഴി 77 ലക്ഷം രൂപ അനുവദിച്ചു. കനാലിന്റെ ഇരുകരകളിലും കരിങ്കല്‍ ഭിത്തി കെട്ടുന്നതിനും ചെളി നീക്കം ചെയ്‌ത്‌ പൂര്‍വ സ്ഥിതിയിലാക്കുന്നതിനുമാണ്‌ ഈ തുക അനുവദിച്ചിരിക്കുന്നത്‌.
 
പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകള്‍ ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലൂടെയാണ്‌ കനാല്‍ കടന്നുപോകുന്നത്‌. എന്നാല്‍ ഇവിടങ്ങളിലെ ഭരണാധികാരികള്‍ കനാലിന്റെ പുനരുദ്ധാരണത്തിനായി വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കിടയിലുണ്ട്‌. കനാല്‍ പഴയ നിലയിലാക്കാന്‍ വന്‍ വെല്ലുവിളിയാണ്‌ സര്‍ക്കാരിന്‌ മുന്നിലുള്ളത്‌. 2008 ഫെബ്രുവരി മൂന്നിന്‌ ജലവകുപ്പുമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഇതിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുവെങ്കിലും ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലാണ്‌. പടിയൂര്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ മാത്രമാണ്‌ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നിട്ടുള്ളത്‌. കനാലിലെ പായലും ചെളിയും ചണ്ടിയും കോരി മാറ്റിയ ശേഷം കനാലിന്റെ ഇരുകരകളും കരിങ്കല്ലുകൊണ്ട്‌ കെട്ടുന്ന പണിയാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ നീളുന്ന ദേശീയ ജലപാതയുടെ ഭാഗമായി ഷണ്മുഖം കനാല്‍ മാറും. അങ്ങനെ വന്നാല്‍ കനാലിലൂടെ ചുരുങ്ങിയ ചെലവില്‍ ചരക്കു ഗതാഗതം സാധ്യമാവും. വിനോദ സഞ്ചാര രംഗത്ത്‌ കനാലിന്‌ വലിയ പങ്ക്‌ വഹിക്കാനാകും.
 
പക്ഷെ ഇരിഞ്ഞാലക്കുട മുതല്‍ കാനോലി കനാല്‍ വരെയുള്ള ഷണ്മുഖം കനാല്‍ മാലിന്യ വിമുക്തമാകേണ്ടത് നാടിന്‍റെ ആവശ്യമാണ്. മാലിന്യങ്ങള്‍ തള്ളാന്‍ ഉള്ള സ്ഥലം അല്ല ഷണ്മുഖം കനാല്‍.
 

പാപ്പാത്തുമുറി റോഡ് വെള്ളത്തിലായി

മഴ തുടങ്ങിയതോടെ പാപ്പാത്തുമുറി റോഡ്‌ വെള്ളത്തിലായി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാഗികമായി ടാറിംഗ് നടത്തിയ റോഡ്‌ പല ഭാഗത്തും കേടായിട്ടുണ്ട്. വര്‍ഷങ്ങളായി ഈ പ്രദേശത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചു ജനങ്ങള്‍ ഒപ്പിട്ട നിവേദനം പടിയൂര്‍ ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ.ആനന്ദശയനന്‍ മാസ്റ്റര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. പി. മണി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് 2 മാസങ്ങള്‍ക്കു മുമ്പ് നല്‍കിയിരുന്നു. പാപ്പാത്തുമുറി റോഡ് നന്നാക്കുന്നതിനായി മന്ത്രി കെ. പി. രാജേന്ദ്രന്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് . പക്ഷെ ഇതു പണി മുഴുവന്‍ നടത്തുന്നതിന് തികയില്ല. ചേലൂര്‍ പള്ളി മുതല്‍ തുടങ്ങുന്ന റോഡ് ശിവകുമാരേശ്വര റോഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഈ റോഡും ഗതാഗത യോഗ്യമല്ല. പാപ്പാത്തുമുറി റോഡ്‌ പകുതി വരെ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനായി ഇലക്ട്രിക്  ലൈന്‍  വലിച്ചിട്ടുണ്ട് പക്ഷെ തെരുവ് വിളക്കുകള്‍ കണക്ട് ചെയ്യാന്‍ ഒരു നടപടിയും ഇന്നേ വരെ ഉണ്ടായിട്ടില്ല. ഇതു കാരണം രാത്രി ഈ റോഡില്‍ കൂടിയുള്ള യാത്ര വളരെ ദുസ്സഹമാണ്.  പടിയൂര്‍ പഞ്ചായത്തിലെ പല റോഡുകളുടെയും അവസ്ഥ ഇതുപോലെ തന്നെയാണ്.
 
ചേലൂര്‍ പള്ളി മുതല്‍ ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിനു സമീപം വരെയുള്ള റോഡ്‌ വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചായത്തിലെ  പ്രധാന ആരാധനാലയങ്ങ ളായ  ശ്രീ ശിവകുമാരേശ്വര ക്ഷേത്രം, ചേലൂര്‍ പള്ളി, രണ്ടു പ്രധാന സ്കൂളുകളായ എച്ച് ഡി പി സമാജം ഹയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ്‌ മേരീസ് എല്‍ പി സ്കൂള്‍  എന്നിവയിലേക്കുള്ള റോഡ്‌ ആണ് ഇത്.  കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് ഇലക്ഷന്‍, നിയമസഭ ഇലക്ഷന്‍, ലോകസഭ ഇലക്ഷന്‍ എന്നിവ പല പ്രാവശ്യം നടന്നു. തെരഞ്ഞെടുപ്പു സമയത്ത് എല്ലാവരും വോട്ടു ചോദിയ്ക്കാന്‍ വരും പക്ഷെ അതിനു ശേഷം ആരും പാപ്പാത്തുമുറിക്കു വേണ്ടി ആരും ഒന്നും ചെയ്യാറില്ല എന്ന് ഈയിടെ പാപ്പാത്തുമുറി യില്‍ നടന്ന ജനകീയ യോഗത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു.

Future Generali  ഇരിഞ്ഞാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
 
ജനറല്‍ ഇന്‍ഷുറന്‍സ്  രംഗത്ത്  പ്രശസ്തരായ Future Generali  ഇരിഞ്ഞാലക്കുടയില്‍ ചന്തക്കുന്നു അഭിമാന്‍ ടവറിലുള്ള Real Securities & Financial Services എന്ന സ്ഥാപനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതു പ്രകാരം Future Generali യുടെ വാഹന ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ പോളിസികളും Real Securities & Financial Services മാര്‍ക്കറ്റ്‌ ചെയ്യുന്നതായിരിക്കും. ഇരിഞ്ഞാലക്കുടയില്‍ കഴിഞ്ഞ 3 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയല്‍ സെകുരിടീസ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് India Infoline Ltd എന്ന സ്റ്റോക്ക്‌ ബ്രോക്കിംഗ് സ്ഥാപനത്തിന്‍റെ ബിസിനസ്‌ അസോസിയേറ്റ് ആണ്. കൂടാതെ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത്‌ റിലയന്‍സ്, മെറ്റ് ലൈഫ് തുടങ്ങിയ കമ്പനികളുടെ എല്ലാവിധ പോളിസികളും  ഈ  സ്ഥാപനം മുഖേന ലഭ്യമാണ്. 
 
ജോലി ഒഴിവുകള്‍ :
ഡീമാറ്റ് അക്കൗണ്ട്‌, ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ മാര്‍ക്കറ്റ്‌ ചെയ്യുന്നതിന് കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലിക്കാരെ ആവശ്യമുണ്ട്.  മുന്‍ പരിചയം ആവശ്യമില്ല - എല്ലാവിധ തൊഴില്‍  പരിശീലനങ്ങളും നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 2833552 എന്ന നമ്പറില്‍ വിളിക്കുക.
 
സ്പെഷ്യല്‍ ഓണം ഓഫര്‍ (REFER & WIN ഓഫര്‍)
നിങ്ങള്‍ ആരും ആയിക്കൊള്ളട്ടെ, ഞങ്ങളുടെ സാമ്പത്തിക സേവനങ്ങളായ ഡീമാറ്റ് അക്കൗണ്ട്‌, ലൈഫ് ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പരിചയപ്പെടുത്തുക. അവര്‍ ഞങ്ങളില്‍ നിന്ന് ആ പ്രോഡക്റ്റ് എടുത്താല്‍ നിങ്ങള്‍ക്ക് 30 ദിവസത്തിനുള്ളില്‍ ഒരു സമ്മാനം ഉറപ്പായും ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 2833552 എന്ന നമ്പറില്‍ വിളിക്കുക.

ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട്‌ -  തൃകാല പൂജ - പ്രഭാഷണം

 
 എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടകം 15 ( ജൂലായ്‌ 31 ) ശനിയാഴ്ച വിഘ്നേശ്വര പ്രീതിക്കായി തന്ത്രി തിലകന്‍ ശാന്തിയുടെ മുഖ്യ കാര്‍മികതത്വത്തില്‍ രാവിലെ മഹാഗണപതി ഹവനവും ആനയൂട്ടും തൃകാല പൂജയും നടന്നു. ഉച്ചക്ക് ഭക്തജനങ്ങള്‍ക്കായുള്ള പ്രസാദ സദ്യയും വൈകീട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഡോ. എം. ലക്ഷ്മികുമാരി ( ഡയറക്ടര്‍ വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൌണ്ടേഷന്‍, കൊടുങ്ങല്ലൂര്‍ ) ആത്മീയ പ്രഭാഷണം നടന്നു. ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആദ്യമായാണ്‌ ആനയൂട്ട്‌ നടന്നത്.
  


  എടതിരിഞ്ഞി ഡോട്ട് കോം വെബ്‌സൈറ്റില്‍ നിങ്ങള്‍ക്കും വാര്‍ത്തകള്‍ നല്‍കാന്‍ അവസരം. 
 
എടതിരിഞ്ഞി ഡോട്ട് കോം വാര്‍ത്തകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി പടിയൂര്‍  പഞ്ചായത്ത്‌  അതിര്‍ത്തിയില്‍  പെടുന്ന  എല്ലാ  പ്രാദേശിക  വിഷയങ്ങളും  ജനങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അവസരം. പക്ഷെ  വിഷയങ്ങള്‍ സ്വതന്ത്രവും   സത്യസന്ധമായതും  പ്രസക്തവും  ആയിരിക്കണം.  നിങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആലോചിക്കുന്ന വിഷയങ്ങള്‍ വെള്ള കടലാസില്‍ മലയാളത്തില്‍ എഴുതി തയ്യാറാക്കി നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം എടതിരിഞ്ഞി ഡോട്ട് കോം ഓഫീസില്‍  ഞങ്ങളുടെ മീഡിയ ഫോട്ടോഗ്രാഫര്‍ക്ക്  കൈമാറുക (Sunil, Graphic Studio, Near Co-Opertive Bank, Edathirinji ) 
 
ഒരു സേവനം എന്ന നിലയില്‍ സ്ഥിരമായി പ്രാദേശിക വാര്‍ത്തകള്‍  നല്‍കാന്‍ തയ്യാറുള്ളവര്‍ ഞങ്ങളുമായി ബന്ധപ്പെടുക.  


പടിയൂര്‍ - സാമൂഹ്യ-സാംസ്കാരികചരിത്രം
 
പുരാതന ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളത്തിന്റെ മതില്‍ക്കകമായ തൃക്കണാമതിലകത്തിന്റെ പടിയായ ഊര് എന്നു കണക്കാക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു പടിയൂര്‍ എന്നറിയപ്പെട്ടത്. ഇതത്രെ പടിയൂരിന്റെ സ്ഥലനാമ ഐതിഹ്യം. ഭരതപ്രതിഷ്ഠയുള്ള മഹാക്ഷേത്രത്തിന്റെ പെരുമകൊണ്ടും മലഞ്ചരക്കുവ്യാപാരകേന്ദ്രമെന്ന പ്രധാന്യം കൊണ്ടും പ്രശസ്തമായിരുന്ന ഇരിഞ്ഞാലക്കുട പട്ടണമായിരുന്നു പടി ഇറങ്ങുന്നവരുടെ ലക്ഷ്യസ്ഥാനം. നാട്ടുപാതകളിലൂടെ കാല്‍നടയായി നീങ്ങുന്ന വഴിയാത്രക്കാരും, വിവാഹസംഘങ്ങളും ഇരിഞ്ഞാലക്കുട ചന്തയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ വഹിച്ചുനീങ്ങുന്ന ചുമട്ടുകാരും കച്ചവടക്കാരും കടന്നുപോയിരുന്നത് 1950-കളുടെ അവസാനം വരെ ഈ ഗ്രാമത്തിലെ പതിവുകാഴ്ചയായിരുന്നു. സഞ്ചാരികള്‍ക്കു വിശ്രമത്തിനായി നിര്‍മ്മിച്ച വഴിയമ്പലങ്ങളും ആല്‍ത്തറകളും അതിനോടുചേര്‍ന്ന് നാട്ടുവഴികളുടെ ഓരത്തുള്ള മറ്റ് അത്താണികളും പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളായി ഇന്നും പലയിടത്തും കാണാംകൂടുതല്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

വിവരാവകാശനിയമം

ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണനിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം. ഈ നിയമത്തില്‍, വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി, എല്ലാ അപ്പീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകര്‍ക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

കര്‍ക്കിടകം ആരംഭിച്ചു -  ഔഷധ സസ്യങ്ങളെ അറിയുക
 
കര്‍ക്കിടകം മഴക്കാലമാണ്. ശാരീരിക ദോഷങ്ങളെ കോപിപ്പിക്കുകയും അതുമൂലം ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ മറ്റൊരു കാലം ഇല്ല എന്നുതന്നെ പറയാം.
അതുകൊണ്ടാണ് ആയുര്‍ വേദ ചികിത്സയ്ക്കായി കര്‍ക്കിടക മാസം തെരഞ്ഞെടുത്തത്. കര്‍ക്കിടകം പഞ്ഞമാസം എന്നപോലെ രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും മാസമാണ്. കര്‍ക്കിടകത്തില്‍ മരുന്നു സേവിച്ചാല്‍ കല്‍പ്പാന്തം സസുഖം എന്നതാണ് ആയുര്‍ വേദത്തിന്‍റെ ശാന്തിമന്ത്രം. ആയുര്‍ വേദത്തിന്‍റെ മഹിമയും ആചാര സൂക്തങ്ങളുടെ കുളിര്‍മയും ഔഷധ സേവയിലൂടെയും ചികിത്സയിലൂടെയും അനുഭവവേദ്യമാവുന്നത് കര്‍ക്കിടക മാസത്തിലാണ്. ഔഷധ സസ്യങ്ങളെ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Edathirinji is fast growing village in Padiyoor Grama Panchayath just 4KM west of Irinjalakuda Municipalaty in Thrissur distrct connected to both NH-47 and NH-17 highway. Govt. has recently notified the road connected to both highways as State Highway. Though the main source of living in this small hamlet is agriculture, it is indeed a great honour to mention that a large chunck of people are abroad especially middle east, earning the much sought after foreign exchange for India.

 

You can rest be assured that there is no polarisation of religion in this village and all the communities live in harmony with the Churches, Temples and Mosques all situated 2KM radius. With co-operative bank and a reputed private bank, this village also boasts of youth organizations who regularly strive for the betterment of the people socially and culturally, not to mention of the freedom fighters who have laid their lives for India's freedom. With govt. vetinary hospital, Krishi Bhavan and the always flowing "Shanmugam Kanal", Edathirinji is a paradise of verdant greenery



 Latest Malayalam News Update - www.edathirinji.com

 

   

Malayalam Entertainment News - www.edathirinji.com

 

  

 

 

      

 

   

 Get Local News On Your Mobile Phone

 

 

 

    

 

 

 

 

 

 

 

 

 

 

 

Live Chat To Your Online Friends

 

 എടതിരിഞ്ഞിയിലെ കാലാവസ്ഥ  

Edathirinji, INDIA
Updated Saturday, January 28, 2012 9:30 PM
Clear
Clear
26°CHigh: 34°C
Low: 23°C
Wind: 6 kph
Humidity: 70%
Partly Cloudy
Sunday
34° / 23°
Partly Cloudy
Monday
34° / 23°
Partly Cloudy
Tuesday
35° / 23°
Partly Cloudy
Wednesday
34° / 22°
MSN WeatherData provided by Foreca

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  

  

 


Plot For Sale

 

66 Cent Squre Plot for Sale

Place : Edathirinji Mahathma Road

(Less than 1KM from Edathirinji Center)

Expected Price : 75,000 per cent

__________________________________

 

10.7 Cent Squre Plot for Sale

Place : Edathirinji Pothani Road

(1KM from Edathirinji Center)

Expected Price : 42,000 per cent

____________________________________

2350 Squre feet two story building - 44.5 Cent

Place : Edathirinji Gurumandiram Priyadarshini Road

(0.5 KM from Edathirinji Center)

Expected Price : 70 Lakhs

Contact : Sivaraman Kollamparambil
Mobile  : 9995465803

 ____________________________________

   

 

 

 

   

 

  

 

 

 

 

 

 

 

 


Edathirinji Peoples Webspace
Visitors can directly post any news
Express your opinion about Govt. Offices
Express the opinion against corruption
Write the requirements of padiyoor panchayath

 

 

Sent FREE SMS to Indian Mobile Numbers